റാന്നിതാലൂക്ക് ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മർദ്ദിച്ച സംഭവത്തിൽ റാന്നി പോലീസ് കസ്റ്റഡിയിലെടുത്ത അഞ്ചംഗസംഘത്തിലെ രണ്ടു പേരെ റിമാന്‍ഡ് ചെയ്തു. മർദ്ദനത്തിൽ പരിക്കേറ്റ പെരുനാട് സ്വദേശിയായ സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പെരുമ്പെട്ടി അത്യാൽ സ്വദേശി മുതുക്കൽകാലായിൽ ദീപു(34),ചെല്ലക്കാട് സ്വദേശി കടാമുള ജുബിൻ മാത്യു(33) എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. മോതിരവയൽ സ്വദേശി പുള്ളോലിൽ സുജിത്ത്, അടിച്ചിപ്പുഴ സ്വദേശികളായ അടിമുറിയിൽ വിശാഖ്, പുള്ളോലിൽ ശിവകുമാര്‍ എന്നിവരും ആദ്യം പോലീസിന്‍റെ പിടിയിലായിരുന്നു.എന്നാല്‍ ഇന്നലെ പകല്‍ കൂടുതല്‍ ദൃശ്യങ്ങള്‍ ശേഖരിച്ച് പരിശോധിച്ചതോടെ ഇവരെ പ്രതിപട്ടികയില്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ശനിയാഴ്ച രാത്രി പതിനൊന്നരയോടെയായിരുന്നു സംഭവം. തൂങ്ങിമരിക്കാൻ ശ്രമിച്ച കരികുളം സ്വദേശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത് അറിഞ്ഞ് എത്തിയതായിരുന്നു അക്രമികള്‍ അടങ്ങിയ സംഘം. ആശുപത്രിയിലെ ഒ.പി മുറിയിലേക്ക് ഇവർ ബലമായി ഇരച്ചുകയറുന്നതിനിടെ, സമീപത്തെ ബെഡിൽ ട്രിപ്പ് ഇട്ടു കിടത്തിയിരുന്ന കുട്ടി നിലത്തു വീഴാൻ ആഞ്ഞു. ഇത് കുട്ടിയുടെ പിതാവ് ചോദ്യം ചെയ്തതോടെ സംഘം അവരുമായി തർക്കത്തിലേർപ്പെട്ടു.തുടര്‍ന്ന്
സംഘർഷം ഒഴിവാക്കാൻ ഇടപെട്ട സെക്യൂരിറ്റി ജീവനക്കാരൻ പ്രകാശിനെ അക്രമികള്‍ സംഘം ചേർന്ന് ക്രൂരമായി മർദ്ദിക്കുകയായിരുന്നു.വിവരമറിഞ്ഞെത്തിയ റാന്നി പോലീസ് രാത്രി തന്നെ പ്രതികളെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം പൂര്‍ത്തിയാക്കിയാണ് രണ്ടു പേരെ റിമാന്‍ഡ് ചെയ്തത്
റാന്നി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദ്ദനം; അഞ്ചംഗ സംഘം പിടിയിൽ: രണ്ടു പേര്‍ റിമാന്‍ഡില്‍
RELATED ARTICLES

