റാന്നിപുതമൺ പാലത്തിനോടു ചേർന്നുള്ള അപ്പ്രോച്ച് റോഡിൽ രൂപപ്പെട്ട വിള്ളൽ റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. പ്രദേശവാസികളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് എം.എൽ.എ നിർദേശം നൽകി. ആറ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനം ചെയ്ത പാലം തകരാറിലാവാനുള്ള കാരണം അന്വേഷിക്കണമെന്നും,അടിയന്തരമായി സാങ്കേതിക പരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണികൾ ആരംഭിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ കാലതാമസമില്ലാതെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സന്ദർശനത്തിൽ ജില്ലാ പഞ്ചായത്ത് അംഗം ജൂലി സാബു, ഡി.സി.സി ജനറൽ സെക്രട്ടറി ജാസിംകുട്ടി, എ.കെ. ലാലു, അബിൻ കൈതവന,മോഹനചന്ദ്രൻ, സാബു ഒലിക്കൽ എന്നിവർ എം.എൽ.എയ്ക്കൊപ്പമുണ്ടായിരുന്നു



മഴക്കെടുതി മൂലം ജില്ലയിലുണ്ടായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കൃത്യമായി ഇടപെട്ട് മുഖ്യമന്ത്രി വി ഡി സതീശന്‍. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് മഴക്കെടുതി അനുഭവിച്ചവരുടെ വിഷമത നേരിട്ടറിഞ്ഞു. റാന്നി എംഎസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ദുരന്തബാധിതരുടെ പ്രശ്‌നങ്ങള്‍ കേട്ട് മുഖ്യമന്ത്രി പരാതി സ്വീകരിച്ചു. പരാതികള്‍ ഓരോന്നും പ്രത്യേകമായി പരിശോധിച്ച് ശ്വാശ്വത പരിഹാരം കണ്ടെത്തുമെന്ന ഉറപ്പും അദ്ദേഹം നല്‍കി.
ഓഗസ്റ്റ് ഒന്നാം തീയതി ഉണ്ടായ വെള്ളപ്പൊക്കത്തിൽ നാശനഷ്ടം സംഭവിച്ച സ്ഥാപനങ്ങളുടെ കണക്കെടുപ്പ് നടത്തി അടിയന്തരമായി സർക്കാരിലേക്ക് റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശം പ്രകാരം പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പരിധിയിൽ വെള്ളം കയറിയ കടകൾ നാളെ ബുധൻ (05/06/26) തുറന്നു പരിശോധിക്കുന്നതിനായി വേണ്ടുന്ന സാഹചര്യം ഒരുക്കണമെന്ന് പഞ്ചായത്ത് സെക്രട്ടറിയും, പഞ്ചായത്ത് പ്രസിഡൻ്റ് പ്രമോദ് മന്ദമരുതിയും അറിയിച്ചു
മല്ലപ്പള്ളി താലൂക്കിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങൾ വിലയിരുത്തുവാനായി ജില്ലയുടെ ചാർജ് വഹിക്കുന്ന സാംസ്‌കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് മല്ലപ്പള്ളി താലൂക്ക് ഓഫീസിൽതിരുവല്ല എം. എൽ.എഅഡ്വ. വർഗീസ് മാമ്മൻ, ജില്ലാ കളക്ടർ എ. നിസ്സാമുദിൻ, തഹസീൽദാർ ഡി. അജയൻ ജനപ്രതിനിധികൾഎന്നിവരുടെ സാന്നിധ്യത്തിൽ അവലോകന യോഗം നടത്തി.ദുരന്ത ബാധിതരായ മുഴുവൻ ജനങ്ങൾക്കും എല്ലാവിധ സഹായങ്ങളും നൽകുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദ്ദേശം നൽകി.തുടർന്ന് മല്ലപ്പള്ളി സെന്റ് മേരിസ് സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചു. പവർ വിഷൻ ചാനൽ നൽകിയ ഭക്ഷ്യ കിറ്റ് മന്ത്രി വിതരണം ചെയ്തു. അഡ്വ. റെജി തോമസ്, ശോശാമ്മ തോമസ്, കെ ജി സാബു,ജ്ഞാനമണി മോഹനൻ, ജി. സതീഷ് ബാബു, ഡോ. ബിജു റ്റി ജോർജ്, എബി മേക്കരിങ്ങാട്ട്, കോശി പി സക്കറിയ ജോൺസൺ കുര്യൻ, തോമസ് മാത്യു ആനിക്കാട്, മധു ചെമ്പുകുഴി, അഡ്വ. വിനീത് കുമാർ, കൃഷ്ണൻകുട്ടി മുള്ളൻകുഴി, ലിബിൻ ജോസഫ്, സിന്ധു സുബാഷ്, അനു ഊത്തുകുഴി, ജീനാ ചെറിയാൻ, സന്തോഷ് ചാമക്കാല, റ്റിബി സൂസൻ മാത്യു, ഷൈനി ഫിലിപ്പ്, സോഫി ജോജോ, അഡ്വ. സാം പട്ടേരി, റെജി പണിക്കമുറി, സുനിൽ നിരവുപുലം, എം കെ സുബാഷ് കുമാർ, ലിൻസൺ പി ജോൺ, ബെൻസി അലക്സ്, സജി തോട്ടത്തിമലയിൽ തുടങ്ങിയർ മന്ത്രിയോടൊപ്പം ഉണ്ടായിരുന്നു
വെള്ളപൊക്ക കെടുതിയുമായി ബന്ധപ്പെട്ടു യാത്ര തടസ്സപ്പെട്ടതിനാൽ ഓഫിസ് സ്റ്റാഫിനെ എല്ലാ സ്ഥലത്തും എത്തിപ്പെടാൻ കഴിയുന്നതല്ല. അതിനാൽ ലൈനിൽ മരം വീഴുകയോ, കമ്പി പൊട്ടലൊ ഉണ്ടായാൽ താഴെ പറയുന്ന നമ്പരുകളിൽ ബന്ധപെടുക.
കോന്നി കൊക്കാത്തോട് കാട്ടാത്തി ഉന്നതിയിലെ ഊരു മൂപ്പൻ ആയിരുന്ന മോഹൻദാസ് (70) നെ ജൂൺ മാസം 27ആം തീയതി മുതൽ കാണ്മാനില്ല എന്ന് അദ്ദേഹത്തിന്റെ മകൻ അനിൽകുമാർ കോന്നി പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതിൻ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയായിരുന്നു. പോലീസിന്റെയും വനപാലകരുടെയും നേതൃത്വത്തിൽ നിരവധിതവണ വനത്തിനുള്ളിൽ പരിശോധനകൾ നടത്തിയിരുന്നു. എന്നാൽ പ്രത്യേകിച്ച് വിവരമൊന്നും ലഭിച്ചിരുന്നില്ല.
പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ പരിധിയിൽ മണ്ണടി മുല്ലവേലിൽ ജംഗ്ഷൻ എന്ന സ്ഥലത്ത് രാജേഷ് എന്നയാളുടെ വക വീട്ടിൽ വാടകയ്ക്ക് താമസിച്ചുവന്നിരുന്ന ബംഗ്ലാദേശ് സ്വദേശി ജില്ലാ പോലീസ് മേധാവി നിയോഗിച്ച പ്രത്യേക സംഘത്തിന്റെയും ഏനാത്ത് പോലീസിന്റെയും സംയുക്ത പരിശോധനയ്ക്കിടെ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ആണ് എന്ന് പറഞ്ഞാണ് ഇയാൾ വീട് വാടകയ്ക്ക് എടുത്തത്. അന്വേഷണത്തിൽ ഇയാൾ ബംഗ്ലാദേശിലെ കമൽഗെട്ട ജില്ലയിൽ ബാംഗ്ര സ്വദേശി
തിരുവല്ലപുളിക്കീഴിൽ നിന്നും ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ , ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശാനുസരണം , ജില്ല ഡാൻസാഫ് ടീമും , തിരുവല്ല സബ് ഡിവിഷൻ ഡാൻസാഫ് ടീമും പുളിക്കീഴ് പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് മഹാരാഷ്ട്ര റായിഗഡ് സ്വദേശിയായ സമീർ ഉമർ ഖാൻ (30) പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 4. കിലോ ഇരുന്നൂറ്റിയെട്ട് ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. പുളിക്കീഴ് പോലീസ് സ്റ്റേഷൻ പരിധിയിൽ കടപ്ര ആലുംതുരുത്തി എന്ന സ്ഥലത്ത് ഒരു വെയിറ്റിംഗ് ഷെഡിൽ നിന്നാണ് ഇയാൾ പിടിയിലായത്.ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതിനു ശേഷം അന്യസംസ്ഥാനങ്ങളിൽ നിന്ന് ലഹരി മരുന്ന് എത്തിക്കുന്നവരെയും ജില്ലയിൽ അത് വിപണനം നടത്തുന്നവരെയും കർശനമായിനിരീക്ഷിച്ചുവരികയാണെന്നും ഇപ്പോൾ പിടിയിലായ മഹാരാഷ്ട്ര സ്വദേശി ചെറുകിട കച്ചവടക്കാർക്ക് കച്ചവടത്തിനായി കഞ്ചാവ് എത്തിച്ചു നൽകിയിരുന്ന ആളായിരുന്നു എന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലഹരിക്കടത്ത് , കച്ചവടം , ഉപയോഗം എന്നിവക്കെതിരെയുള്ള കൂടുതൽ ശക്തമായ പരിശോധനകളും നടപടികളുമായി ഓപ്പറേഷൻ തൂഫാൻ തുടരുമെന്നും അദ്ദേഹം അറിയിച്ചു.