Thursday, September 17, 2026
Home Blog Page 24

യുപിഎസ്എസി സിവിൽ സർവീസ് പരീക്ഷ 2025 ഫലം പ്രസിദ്ധീകരിച്ചു; അനൂജ് അഗ്നിഹോത്രി ഒന്നാം സ്ഥാനം, 958 പേര്‍ക്ക്. IAS, IFS,IPS ശുപാർശ.

0

 

ആദ്യത്തെ 100 റാങ്കില്‍ മലയാളികള്‍ 2 മാത്രം.

ന്യൂഡൽഹി: Union Public Service Commission (യുപിഎസ്എസി) 2025 ലെ സിവിൽ സർവീസ് പരീക്ഷയുടെ അന്തിമ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷയിൽ അനൂജ് അഗ്നിഹോത്രി ഒന്നാം റാങ്ക് നേടി. ആകെ 958 ഉദ്യോഗാർത്ഥികളെയാണ് കേന്ദ്രസർക്കാർ സേവനങ്ങളിലേക്കുള്ള നിയമനത്തിനായി ശുപാർശ ചെയ്തിരിക്കുന്നത്.
2025 ഓഗസ്റ്റിൽ നടന്ന എഴുത്തുപരീക്ഷക്കും തുടർന്ന് 2025 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെ നടന്ന വ്യക്തിത്വപരിശോധന (ഇന്റർവ്യൂ) ഘട്ടങ്ങൾക്കുമാണ് ശേഷം അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്.
ഫലം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പനുസരിച്ച്, തിരഞ്ഞെടുക്കപ്പെട്ട ഉദ്യോഗാർത്ഥികളെ Indian Administrative Service (IAS), Indian Foreign Service (IFS), Indian Police Service (IPS) എന്നിവ ഉൾപ്പെടെയുള്ള വിവിധ കേന്ദ്രസേവനങ്ങളിലേക്കാണ് നിയമിക്കാൻ ശുപാർശ ചെയ്തിരിക്കുന്നത്.
യുപിഎസ്എസി സിവിൽ സർവീസ് പരീക്ഷ ഇന്ത്യയിലെ ഏറ്റവും വലിയതും, പ്രയാസമേറിയതുമായ മത്സരപരീക്ഷകളിലൊന്നായി കണക്കാക്കപ്പെടുന്നു.

ഓരോ വർഷവും ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികൾ പരീക്ഷയിൽ പങ്കെടുക്കുമ്പോൾ വളരെ കുറച്ച് പേർക്ക് മാത്രമാണ് അവസാന പട്ടികയിൽ ഇടം നേടാൻ കഴിയുന്നത്

അങ്കമാലിയിൽ കാർ ഇടിച്ച് യുവതി മരിച്ച സംഭവം: വാഹനം നിർത്താതെ പോയ സംഭവത്തിൽ പ്രതിഷേധം ശക്തം

0

അതിരമ്പുഴ സ്വദേശിയായ ഡോ. സിറിയക് പി ജോർജ് ആണ് കാർ ഓടിച്ചതെന്നാണ് വിവരം
പ്രതിയെ പിടികൂടുവാൻ പോലീസ് അലംഭാവം കാണിക്കുന്നുവെന്ന് വ്യാപക പരാതി

കൊച്ചി: അങ്കമാലിയിൽ കാർ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ യുവതി മരണപ്പെട്ട സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. എടവന്നക്കാട് സ്വദേശിനിയായ ജെസ്ളിയ ജോൺസനാണ് മരിച്ചത്. അങ്കമാലി മോണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജെസ്ലിയ. പഠനത്തോടൊപ്പം പാർട്ട് ടൈം ജോലി ചെയ്തിരുന്ന അവർ ഫെബ്രുവരി 28-ന് ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് അങ്കമാലി ടെൽക്ക് ജംഗ്ഷനിൽ അപകടത്തിൽപ്പെട്ടത്.

മഹീന്ദ്ര XUV 700 കാർ ഇടിച്ചതിനെ തുടർന്ന് ജെസ്ലിയയയുടെ തലയിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് അവർ മരണപ്പെട്ടു. മരണാനന്തരമായി അവയവദാനം നടത്തിയ ജെസ്ലിയയുടെ കുടുംബം നാല് പേർക്ക് പുതുജീവൻ നൽകുകയായിരുന്നു.

അപകടം സൃഷ്ടിച്ച കാർ അങ്കമാലി ജ്വല്ലറി ഭാഗത്ത് നിന്ന് ഇടിച്ച് നിർത്താതെ പോയതായാണ് വിവരം. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ വാഹനം കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ ഡോ. സിറിയക് പി ജോർജ് ആണ് കാർ ഓടിച്ചതെന്നാണ് വിവരം. ചാലക്കൽ മെഡിക്കൽ കോളേജിലെ ഫോറൻസിക് വിഭാഗവുമായി ബന്ധപ്പെട്ട ആളാണ് അദ്ദേഹം എന്നാണ് പോലീസ് പറയുന്നത്.

അപകടസമയത്ത് വാഹനത്തിൽ സുഹൃത്തും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്. പ്രതികളെ ഉടൻ പിടികൂടണമെന്ന് ആവശ്യപ്പെട്ട് നാട്ടുകാർ അങ്കമാലി പോലീസ് സ്റ്റേഷന്റെ മുന്നിൽ പ്രതിഷേധം നടത്തി. പ്രതികളെ പോലീസ് സംരക്ഷിക്കുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം തുടരുകയാണ്.

ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ വിമാന സർവീസുകൾ താല്‍ക്കാലികമായി നിര്‍ത്തിവച്ചു

0

ദോഹഃ ഖത്തർ വ്യോമാതിർത്തി അടച്ചതിനാൽ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണെന്നും ബന്ധപ്പെട്ട അധികാരികൾ ഖത്തർ വ്യോമാതിർത്തി സുരക്ഷിതമായി വീണ്ടും തുറക്കുന്നതായി ഖത്തർ സിവിൽ ഏവിയേഷൻ അതോറിറ്റി പ്രഖ്യാപിച്ചുകഴിഞ്ഞാൽ അവ പുനരാരംഭിക്കുമെന്നും ഖത്തർ എയർവേയ്സ് വ്യാഴാഴ്ച അറിയിച്ചു.

മാർച്ച് 5 മുതൽ പരിമിതമായ എണ്ണം ദുരിതാശ്വാസ വിമാനങ്ങൾ പ്രവർത്തിപ്പിക്കാൻ ആരംഭിക്കുമെന്ന് എയർലൈൻ എക്സ് പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലുടനീളമുള്ള നിലവിലെ സാഹചര്യം കാരണം കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ സഹായിക്കാൻ. മസ്കറ്റിൽ നിന്ന് ലണ്ടൻ ഹീത്രൂ, ബെർലിൻ, കോപ്പൻഹേഗൻ, മാഡ്രിഡ്, റോം, ആംസ്റ്റർഡാം എന്നിവിടങ്ങളിലേക്കുള്ള സർവീസുകളാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.
റിയാദിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്ക് മറ്റൊരു സർവീസ് ആസൂത്രണം ചെയ്തിട്ടുണ്ട്.
ഈ വിമാനങ്ങൾക്കായി വിമാനക്കമ്പനിയിൽ നിന്ന് ഔദ്യോഗിക അറിയിപ്പ് ലഭിച്ചില്ലെങ്കിൽ വിമാനത്താവളത്തിലേക്ക് പോകരുതെന്ന് ഖത്തർ എയർവേയ്സ് യാത്രക്കാരോട് ആവശ്യപ്പെട്ടു, രോഗബാധിതരായ യാത്രക്കാരെ അവരുടെ നിയുക്ത ഫ്ലൈറ്റ് വിശദാംശങ്ങൾ, യാത്രാ ക്രമീകരണങ്ങൾ, അടുത്ത ഘട്ടങ്ങൾ എന്നിവ ഉപയോഗിച്ച് നേരിട്ട് ബന്ധപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്ലൈറ്റ് വിവരങ്ങളും നിർദ്ദേശങ്ങളും ഉപയോഗിച്ച് ബന്ധപ്പെടുന്നതിനായി യാത്രക്കാരോട് അവരുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അപ്ഡേറ്റ് ചെയ്യാനും അഭ്യർത്ഥിച്ചു, വിശദാംശങ്ങൾ qatarairways.com അല്ലെങ്കിൽ ഖത്തർ എയർവേസ് മൊബൈൽ ആപ്പ് വഴി അപ്ഡേറ്റ് ചെയ്യാൻ കഴിയും.
സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുമെന്നും കൂടുതൽ അപ്ഡേറ്റുകൾ ലഭ്യമായാലുടൻ പങ്കിടുമെന്നും കാരിയർ എടുത്തുപറഞ്ഞു. (QNA)

ജസ്‌ലിയയുടെ മരണം: മുഖ്യപ്രതി ഡോ. സിറിയക് വാഗമണിൽ പിടിയിൽ ഒളിവിൽ പോകാൻ സഹായിച്ച പിതാവും അറസ്റ്റിൽ

0

 

ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച അന്വേഷണത്തിനൊടുവിൽ പിടിയിൽ; മരണം കഴിഞ്ഞും നാലുപേർക്ക് ജീവിതം നൽകി ജസ്‌ലിയയുടെ അവയവദാനം
അങ്കമാലി:
നാടിനെ നടുക്കിയ അങ്കമാലി വാഹനാപകടക്കേസിൽ ആറ് ദിവസമായി ഒളിവിൽ കഴിഞ്ഞിരുന്ന മുഖ്യപ്രതി ഡോ. സിറിയക് ജോർജിനെ പൊലീസ് പിടികൂടി. ഇടുക്കി വാഗമണ്ണിലെ ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ പഴുതടച്ച അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
പ്രതിയെ ഒളിവിൽ പോകാൻ സഹായിച്ചതിന് സിറിയക്കിന്റെ പിതാവ് ജോർജ് മാത്യുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അപകടത്തിന് ശേഷം മകനെ രക്ഷപ്പെടാൻ പ്രേരിപ്പിക്കുകയും ഒളിത്താവളം ഒരുക്കാൻ സഹായിക്കുകയും ചെയ്തതിനാണ് നടപടി. പ്രതിക്കായി പൊലീസ് നേരത്തെ ലുക്ക് ഔട്ട് സർക്കുലറും പുറപ്പെടുവിച്ചിരുന്നു.
ഫെബ്രുവരി 28ന് അങ്കമാലിയിൽ ഡോ. സിറിയക്കിന്റെ കാർ ഇടിച്ച് വൈപ്പിൻ എടവനക്കാട് സ്വദേശിനിയായ ജസ്‌ലിയ ജോൺസൺ ഗുരുതരമായി പരിക്കേറ്റിരുന്നു. അങ്കമാലി മോണിങ് സ്റ്റാർ ഹോംസയൻസ് കോളജിലെ വിദ്യാർത്ഥിനിയായ ജസ്‌ലിയ പാർട്ട്‌ടൈം ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് നടന്നു പോകുമ്പോഴായിരുന്നു അപകടം. ആശുപത്രിയിൽ ചികിത്സയിലിരിക്കെ മാർച്ച് 3ന് അവൾ മരണത്തിന് കീഴടങ്ങി. അമിതവേഗവും അശ്രദ്ധമായ ഡ്രൈവിങ്ങുമാണ് അപകടത്തിന് കാരണമായതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
മരണത്തിലും മാതൃകയായി ജസ്‌ലിയ; അവയവദാനം
ജസ്‌ലിയയുടെ വിയോഗം നാടിന് വലിയ ദുഃഖമുണ്ടാക്കിയെങ്കിലും അവളുടെ അവയവദാനം നാലുപേർക്ക് പുതിയ ജീവിതം സമ്മാനിച്ചു. മസ്തിഷ്കമരണം സംഭവിച്ചതിനെ തുടർന്ന് കുടുംബം അവയവദാനത്തിന് സമ്മതം നൽകുകയായിരുന്നു.
ജസ്‌ലിയയുടെ ഹൃദയം, വൃക്കകൾ, കരൾ, കണ്ണുകൾ എന്നിവയാണ് ദാനം ചെയ്തത്. അവയവങ്ങൾ കാത്തിരുന്ന രോഗികൾക്ക് ഇത് പുതിയ പ്രതീക്ഷയായി മാറി. സ്വന്തം മകളെ നഷ്ടപ്പെട്ട വേദനയ്ക്കിടയിലും മറ്റുള്ളവർക്ക് ജീവൻ നൽകാൻ മുന്നോട്ടുവന്ന ജസ്‌ലിയയുടെ കുടുംബത്തിന്റെ തീരുമാനം സമൂഹം വലിയ ആദരവോടെയാണ് കാണുന്നത്.

കേരളത്തിൽ അൾട്രാവയലറ്റ് സൂചിക ഉയരം; ദുരന്ത നിവാരണ അതോറിറ്റിയുടെ ജാഗ്രത നിർദേശം

0

തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ അതീവ ഗുരുതരമായ നിലയിൽ അൾട്രാവയലറ്റ് (UV) സൂചിക രേഖപ്പെടുത്തിയതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികൾ തുടർച്ചയായി ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപം, ഗുരുതരമായ ത്വക്ക് രോഗങ്ങൾ, നേത്രരോഗങ്ങൾ എന്നിവയ്ക്ക് കാരണമാകാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

പകൽ 10 മണി മുതൽ 3 മണി വരെയുള്ള സമയത്താണ് അൾട്രാവയലറ്റ് രശ്മികളുടെ സ്വാധീനം ഏറ്റവും ശക്തമാകുന്നത്. അതിനാൽ ഈ സമയങ്ങളിൽ നേരിട്ട് വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും പുറത്തേക്ക് പോകേണ്ടിവന്നാൽ കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കണമെന്നും നിർദേശിച്ചു.
പുറംജോലികളിൽ ഏർപ്പെടുന്നവർ, മത്സ്യത്തൊഴിലാളികൾ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ എന്നിവർ പ്രത്യേക ജാഗ്രത പാലിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ചർമ്മരോഗങ്ങളോ നേത്രരോഗങ്ങളോ ഉള്ളവർ, ക്യാൻസർ രോഗികൾ, രോഗപ്രതിരോധശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദേശമുണ്ട്.
ശരീരം മുഴുവൻ മറയ്ക്കുന്ന ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുന്നത് സൂര്യരശ്മികളിൽ നിന്ന് സംരക്ഷണം നൽകാൻ സഹായിക്കും. മേഘങ്ങളില്ലാത്ത തെളിഞ്ഞ ആകാശത്തിലും അൾട്രാവയലറ്റ് തോത് ഉയർന്നിരിക്കാമെന്നും ജലാശയങ്ങൾക്കും മണൽ പ്രദേശങ്ങൾക്കും സമീപം സൂര്യപ്രകാശം പ്രതിഫലിക്കാൻ സാധ്യതയുള്ളതിനാൽ ഇത്തരം ഇടങ്ങളിലുള്ളവർ കൂടുതൽ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.

ജി സുധാകരൻ സി പി എം വിടുന്നു!!! അവഗണന ആരോപിച്ച് സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി. സുധാകരന്‍

0

അവഗണന ആരോപിച്ച് സിപിഎം അംഗത്വം പുതുക്കുന്നില്ലെന്ന് ജി. സുധാകരന്‍

തിരുവനന്തപുരം: പാര്‍ട്ടിയില്‍ കടുത്ത അവഗണന നേരിടുന്നതായി ആരോപിച്ച് സിപിഎം അംഗത്വം ഇനി പുതുക്കുന്നില്ലെന്ന് മുന്‍മന്ത്രി ജി. സുധാകരന്‍ വ്യക്തമാക്കി. 2026 ലെ മെമ്പര്‍ഷിപ്പ് സ്‌ക്രൂട്ടണിക്കായി അംഗത്വം പുതുക്കാന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്ന് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു. എന്നാല്‍ പാര്‍ട്ടിയുടെ ആശയാദര്‍ശങ്ങളോട് തന്റെ നിലപാട് മാറില്ലെന്നും ജനങ്ങളോടൊപ്പം അതില്‍ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്താസമ്മേളനത്തില്‍ തന്നെ കളിയാക്കി ചിരിച്ചുവെന്ന് ആരോപിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ സുധാകരന്‍ രൂക്ഷമായി വിമര്‍ശിച്ചു. താന്‍ ഒരു പരിഗണനയും അര്‍ഹിക്കാത്ത ആളെന്ന അര്‍ത്ഥം വരുന്ന പരാമര്‍ശമാണ് സംസ്ഥാന സെക്രട്ടറി നടത്തിയതെന്നും അത് തിരുത്താന്‍ ആരും തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. എം.വി. ഗോവിന്ദന്റെ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയും സുധാകരന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ചിട്ടുണ്ട്.
63 വര്‍ഷത്തെ പാര്‍ട്ടി പ്രവര്‍ത്തനചരിത്രമുള്ള തനിക്ക് കഴിഞ്ഞ അഞ്ച് വര്‍ഷമായി ജില്ലാ നേതൃത്വം പൊതു പരിപാടികളില്‍ അവസരം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. അടിയന്തരാവസ്ഥയുടെ അമ്പതാം വാര്‍ഷിക പരിപാടിക്കു പോലും ക്ഷണം ലഭിച്ചില്ലെന്നും, ചിലരുടെ പരാമര്‍ശങ്ങള്‍ വ്യക്തിപരമായി വേദനിപ്പിച്ചതായും സുധാകരന്‍ കുറിപ്പില്‍ വ്യക്തമാക്കി. ഈ സാഹചര്യത്തില്‍ പാര്‍ട്ടിയില്‍ തുടര്‍ന്ന് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാന്‍ താല്‍പര്യമില്ലാത്തതിനാലാണ് അംഗത്വം പുതുക്കാതിരിക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

“ജീവിക്കാൻ മതിയാകുന്ന ശമ്പളം വേണം”മിനിമം വേതനം ഉയർത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നഴ്‌സുമാർ സമരത്തിലേക്ക്

0

നഴ്‌സുമാരുടെ ആവശ്യം ശക്തം;സ്വകാര്യ ആശുപത്രികളിലെ സേവനങ്ങൾ തടസ്സപ്പെടും

തിരുവനന്തപുരം: രോഗികളുടെ ജീവൻ കാത്തുസൂക്ഷിക്കാൻ രാവും പകലും സേവനം അനുഷ്ഠിക്കുന്ന നഴ്‌സുമാർക്ക് ‘ജീവിക്കാൻ മതിയാകുന്ന ശമ്പളം വേണം’ എന്ന ആവശ്യം വീണ്ടും ശക്തമാകുന്നു. മിനിമം വേതനം ഉയർത്തണമെന്ന ആവശ്യവുമായി സംസ്ഥാനത്തെ നഴ്‌സുമാർ സമരത്തിലേക്ക് കടക്കുന്നു.

ആവശ്യങ്ങളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ ഈ മാസം മുതൽ ആശുപത്രികളിൽ സമരം ആരംഭിക്കുമെന്ന് സംഘടനകൾ വ്യക്തമാക്കിയിട്ടുണ്ട്. അടിയന്തര വിഭാഗങ്ങളിൽ മാത്രമാകും സേവനം തുടരുക. വാർഡുകളിലെ പതിവ് ഡ്യൂട്ടികളിൽ നിന്ന് നഴ്‌സുമാർ വിട്ടുനിൽക്കാനാണ് തീരുമാനം. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരനടപടികൾ ശക്തമാകുന്നത്.

കുറഞ്ഞത് 40,000 രൂപയെങ്കിലും മാസശമ്പളമാക്കണമെന്നാണ് പ്രധാന ആവശ്യം. സംസ്ഥാനത്തെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാർ സമരത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതായി സംഘടനകൾ അറിയിച്ചു. ചെറുകിട ക്ലിനിക്കുകൾ മുതൽ വാർഡ് തല ആരോഗ്യകേന്ദ്രങ്ങൾ വരെ ഇതിന്റെ പ്രതിഫലം ഉണ്ടാകാനിടയുണ്ട്.

നഴ്‌സുമാരുടെ ശമ്പളവും സേവന വ്യവസ്ഥകളും മെച്ചപ്പെടുത്തുന്നതിനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കണമെന്ന ആവശ്യം ദീർഘകാലമായി ആവശ്യപ്പെടുന്നതാണ്.
ആരോഗ്യരംഗം മുഴുവൻ കാത്തിരിക്കുന്നത് ഒരേയൊരു കാര്യത്തിനാണ് ,പ്രശ്നങ്ങൾക്ക് വേഗത്തിൽ പരിഹാരം കണ്ടെത്തുന്ന ഒരു അനുകൂല തീരുമാനം.

ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ പഴയ വീട് സംഗീത മ്യൂസിയമായി മാറുന്നു

0

എറണാകുളം: ഗാനഗന്ധർവൻ യേശുദാസ് ജനിച്ചുവളർന്ന ഫോർട്ട്കൊച്ചിയിലെ പഴയ വീട് സംഗീത മ്യൂസിയമായി മാറുന്നു. ദാസേട്ടന്റെ ബാല്യവും സംഗീതയാത്രയും സ്മരിക്കുന്ന ഈ വീട് രണ്ടര പതിറ്റാണ്ടായി സംരക്ഷിച്ചുവരുന്നത് കലാസ്നേഹിയായ സി.എ. നാസറാണ്.
യേശുദാസിന്റെ അമ്മ നട്ട മാവ് ഇന്നും വീടിന്റെ ഭാഗമായി നിലകൊള്ളുന്നു. കെട്ടിടം പുതുക്കിപ്പണിതപ്പോഴും മാവിനെ സംരക്ഷിച്ചുവെച്ചത് നാസറിന്റെ പ്രത്യേക ശ്രദ്ധയാണ്. ഓരോ സന്ദർശനത്തിലും മാവിന് വെള്ളമൊഴിക്കാറുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
വീട് ഏറ്റെടുത്ത് മ്യൂസിയമാക്കുമെന്ന് കൊച്ചി കോര്‍പ്പറേഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏകദേശം ആറുകോടി രൂപ ഇതിനായി വകയിരുത്തിയിട്ടുണ്ട്. എന്നാൽ, സ്വന്തം നിലയിൽ മ്യൂസിയം ഒരുക്കണമെന്നതാണ് നാസറിന്റെ നിലപാട്; സർക്കാരിന്റെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മ്യൂസിയത്തിന് പുറമെ, ‘ഗന്ധർവ വീഥി’ എന്ന പേരിൽ ഒരു സാംസ്കാരിക പാതയും നഗരസഭ ആലോചിക്കുന്നു. പുതിയ തലമുറയ്ക്ക് യേശുദാസിന്റെ സംഗീതപാരമ്പര്യം പരിചയപ്പെടുത്തുന്ന കേന്ദ്രമാകുമെന്ന പ്രതീക്ഷയിലാണ് പദ്ധതി.

ശബരിമല വിഷയത്തിൽ ദേവസ്വം ബോർഡിന്റെ പുതിയ നിലപാട്

0

തിരുവിതാംകൂർ ദേവസ്വം ബോർഡ് ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കണമെന്നും യുവതീപ്രവേശനം പൂർണമായി എതിർക്കണമെന്നും പ്രഖ്യാപിച്ചു. മാർച്ച് 14ന് സുപ്രീം കോടതിയിൽ പുതിയ സത്യവാങ്മൂലം സമർപ്പിക്കുമെന്ന് ബോർഡ് അറിയിച്ചു. ആചാര്യന്മാരുടെയും വിശ്വാസികളുടെയും അഭിപ്രായം പരിഗണിച്ചാണ് തീരുമാനം എടുത്തതെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
2018–19ൽ യുവതീപ്രവേശനത്തെ അനുകൂലിച്ചിരുന്ന ബോർഡ് ഇപ്പോൾ ആ നിലപാടിൽ നിന്ന് പിന്മാറിയിരിക്കുകയാണ്. അന്നത്തെ തീരുമാനം വലിയ പ്രതിഷേധത്തിനും രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കും വഴിവച്ചിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ വിശ്വാസികളുടെ വികാരം പരിഗണിച്ചുള്ള നീക്കമാണിതെന്ന രാഷ്ട്രീയ വിലയിരുത്തൽ ശക്തമാണ്. സർക്കാരിന്റെ നിലപാടായും ഇത് കാണപ്പെടുന്നുവെന്നാണ് വിലയിരുത്തൽ.

ഗള്‍ഫ്‌ പ്രതിസന്ധി :പ്രവാസികൾക്കായി നോർക്ക ഹെൽപ്‌ഡെസ്‌ക്: 541 കോളുകൾ, അടിയന്തര ഇടപെടലുകൾ തുടരുന്നു

0

മലയാളികളായ പ്രവാസികൾക്കായി രൂപീകരിച്ച 24 മണിക്കൂർ പ്രവർത്തിക്കുന്ന നോർക്ക ഹെൽപ്‌ഡെസ്‌കിലേക്ക് 2026 മാർച്ച് 1 ഞായറാഴ്ച വൈകിട്ട് 6 മണിവരെ ആകെ 541 കോളുകളാണ് ലഭിച്ചത്. ഇതിൽ 353 പേർ ഇന്ത്യയിൽ നിന്നുമാണ് ബന്ധപ്പെട്ടത്.

വിദേശരാജ്യങ്ങളിൽ നിന്നുള്ള 188 കോളുകളും ലഭിച്ചു. യുഎഇയിൽ നിന്ന് 78, ഖത്തറിൽ നിന്ന് 49, ബഹ്റൈനിൽ നിന്ന് 39, കുവൈത്തിൽ നിന്ന് 12, ഒമാനിൽ നിന്ന് 5, സൗദി അറേബ്യയിൽ നിന്ന് 3, യുകെയിൽ നിന്ന് 2 എന്നിങ്ങനെയാണ് കണക്ക്.
നോര്‍ക്ക റൂട്സ് സെക്രട്ടറി ടി.വി. അനുപമയും സി ഇ ഒ അജിത് കോളശേരിയും നേതൃത്വം നൽകിയ തൈക്കാട് നോർക്ക സെന്ററിൽ ചേർന്ന അവലോകന യോഗത്തിൽ ലഭിച്ച വിവരങ്ങളും നിലവിലെ സാഹചര്യങ്ങളും വിലയിരുത്തി. അസർബൈജാൻ തലസ്ഥാനമായ ബാക്കുവിൽ നിന്ന് ഷാർജ വഴി കുവൈത്തിലേക്ക് പോകുകയായിരുന്ന എയര്‍ അറേബ്യ വിമാനത്തിലെ മൂന്ന് മലയാളികൾ ഉൾപ്പെടെ എട്ട് ഇന്ത്യൻ പൗരന്മാർ സംഘർഷ സാഹചര്യത്തെ തുടർന്ന് പാകിസ്ഥാനിലെ ജിന്ന അന്തരാഷ്ട്ര വിമാനതാവളത്തില്‍ കുടുങ്ങിയ സംഭവവും യോഗത്തിൽ ചർച്ചയായി. പാലക്കാട് സ്വദേശി കൃഷ് ദാസ് നാഗലൂർ, എറണാകുളം കാലടി സ്വദേശികളായ ഡോ. രശ്മി മേനോൻ, മൂന്ന് വയസുള്ള മകൾ സ്മൃതി എന്നിവരാണ് കുടുങ്ങിയവർ. ഇവരെ കൊളംബോ വഴി ഇന്ത്യയിലെത്തിക്കാൻ കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ഏകോപനം തുടരുകയാണ്.
ബഹ്റൈനിൽ നിന്ന് അടിയന്തരമായി മരുന്നുകൾ ആവശ്യപ്പെട്ട് നിരവധി പ്രവാസികൾ നോർക്കയുമായി ബന്ധപ്പെട്ടു. ലോക കേരള സഭാംഗങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സഹായങ്ങൾ എത്തിച്ചു. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള രേഖകൾ നഷ്ടപ്പെട്ടവർക്ക് ഡ്യൂപ്ലിക്കേറ്റ് എടുക്കാനുള്ള നടപടികളും പുരോഗമിക്കുന്നു. ബഹ്റൈനിൽ സർക്കാർ അഭയകേന്ദ്രങ്ങൾ ആരംഭിച്ചിരിക്കുന്നതായും അതിന്റെ വിവരങ്ങൾ പ്രവാസികളിലേക്ക് കൈമാറിയതായും അധികൃതർ അറിയിച്ചു.
പ്രതിസന്ധി ഘട്ടങ്ങളിൽ പ്രവാസികൾക്ക് ആശ്വാസമായി നോർക്ക ഹെൽപ്‌ഡെസ്‌ക് പ്രവർത്തനം ശക്തമായി തുടരുകയാണ്.