Thursday, September 17, 2026
Home Blog Page 21

ജ്ഞാനപീഠ പുരസ്കാരം 2025: ആർ. വൈരമുത്തുവിന്

0

 

2025ലെ ജ്ഞാനപീഠ പുരസ്കാരം കവിയും ഗാനരചയിതാവുമായ ആർ. വൈരമുത്തുവിന് ലഭിക്കുന്നു. സാഹിത്യത്തിന് നൽകിയ സമഗ്ര സംഭാവനകളെ പരിഗണിച്ചാണ് പുരസ്കാരം പ്രഖ്യാപിച്ചത്. തമിഴ്നാട്ടിൽ ജ്ഞാനപീഠ പുരസ്കാരം നേടുന്ന മൂന്നാമത്തെ വ്യക്തിയാണ് അദ്ദേഹം.

1975ൽ അകിലനും 2002ൽ ജയകാന്തനും ഈ ബഹുമതി നേടിയിരുന്നു. വൈരമുത്തു ദേശിയ അവാർഡ് ഏഴ് പ്രാവശ്യം സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ പണ്ഡിതശ്രീ, പത്മഭൂഷൺ, സാഹിത്യ അക്കാദമി അവാർഡ് എന്നിവയും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.

അപരിചിത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ അകലം പാലിക്കണം: ആഭ്യന്തര മന്ത്രാലയം

0

 

ദോഹ, മാർച്ച് 14 (QNA): ഏതെങ്കിലും അപരിചിത വസ്തുക്കളോ അവശിഷ്ടങ്ങളോ കണ്ടാൽ അവയിൽ നിന്ന് അകലം പാലിക്കണമെന്നും അവയെ സ്പർശിക്കാതിരിക്കണമെന്നും ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.
ഇത്തരം വസ്തുക്കൾ കണ്ടാൽ ഉടൻ 999 നമ്പറിലേക്ക് വിളിച്ച് വിവരം അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.
സാമൂഹിക മാധ്യമമായ X പ്ലാറ്റ്ഫോമിൽ പ്രസിദ്ധീകരിച്ച അറിയിപ്പിലാണ് പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് ഈ നിർദേശം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയത്.
മുന്‍പ് പ്രഖ്യാപിച്ചിരുന്ന താൽക്കാലിക മുൻകരുതൽ ഒഴിപ്പിക്കൽ നടപടികൾ നാഷണൽ അലർട്ട് സിസ്റ്റം വഴി അറിയിപ്പ് ലഭിച്ച നിർദ്ദിഷ്ട പ്രദേശങ്ങളിലെ താമസക്കാരെ മാത്രം ബാധകമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

ഇതോടെ ബാധിതരായവർക്കായി സുരക്ഷിതമായ മറ്റ് താമസ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. അതേസമയം ചിലർ തങ്ങളുടേതായ തീരുമാനപ്രകാരം സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറിയിട്ടുണ്ടെന്നും സുരക്ഷാ ഭീഷണി അവസാനിക്കുന്നതുവരെ ഈ നടപടികൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

താൽക്കാലിക ഒഴിപ്പിക്കൽ നടപടികളിൽ ഉൾപ്പെട്ടവർക്ക് സഹായം ആവശ്യമുണ്ടെങ്കിൽ അല്ലെങ്കിൽ സംശയങ്ങൾ ഉണ്ടെങ്കിൽ 40442999 എന്ന നമ്പറിൽ ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.

ഔദ്യോഗിക ഉറവിടങ്ങളിൽ നിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കുകയും ബന്ധപ്പെട്ട അധികാരികളുടെ നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യണമെന്ന് മന്ത്രാലയം വീണ്ടും ഓർമ്മിപ്പിച്ചു.

നിലപാടറിയിച്ച് ഐ എം വിജയൻ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല

0

രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി
ലഭിച്ചാൽ സ്വീകരിക്കും:
മൂന്ന് മുന്നണികളുമായ് ബന്ധമുള്ളയാളാണ് *താനെന്നും ഐ എം വിജയൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാൻ താൽപര്യമില്ലെന്ന് മുൻ ഇന്ത്യൻ ഫുട്ബോൾ താരം I. M. Vijayan വ്യക്തമാക്കി. എന്നാൽ രാജ്യസഭാംഗത്വം സ്പോർട്സിന്റെ സംഭാവനയുടെ ഭാഗമായി ലഭിക്കുന്നുവെങ്കിൽ അത് സ്വീകരിക്കാമെന്ന നിലപാടും അദ്ദേഹം അറിയിച്ചു.

“ഒരു പാർട്ടിയുടെയും ഭാഗമായ് നിൽക്കാൻ എനിക്ക് കഴിയില്ല. ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്ന സാഹചര്യം നമ്മൾ കാണുന്നുണ്ട്. എന്നാൽ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഞാൻ വരില്ല. സ്പോർട്സിന്റെ ഭാഗമായി രാജ്യസഭാംഗത്വം ലഭിക്കുന്നുവെങ്കിൽ അത് സ്വീകരിക്കാനാണ് എന്റെ നിലപാട്,” വിജയൻ പറഞ്ഞു.

തനിക്ക് എല്ലാവരോടും ഒരുപോലെ സ്നേഹമാണെന്നും വിജയൻ കൂട്ടിച്ചേർത്തു. “ഒരിക്കലും വിളിക്കാത്തവരുപോലും വിളിച്ച് തിരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഞാൻ ഒരു ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരുപോലെ സ്നേഹിക്കുന്നു. ഇപ്പോൾ ലഭിക്കുന്ന ഈ സ്നേഹം ഇനിയും തുടരുകയും നിലനിൽക്കുകയും ചെയ്യണമെന്നാണ് എന്റെ ആഗ്രഹം,” വിജയൻ വ്യക്തമാക്കി.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ അതൃപ്തി പരസ്യമാക്കി മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ:കണ്ണൂരിൽ മത്സരിക്കുവാനുള്ള താൽപ്പര്യം ആവർത്തിക്കുന്നു.

0

 

നിയസഭാ സ്ഥാനാർഥി നിർണയത്തിലെ അതൃപ്തി പരസ്യമാക്കി കെ.സുധാകരൻ. കണ്ണൂരിൽ മത്സരിക്കണമെന്ന ആവശ്യം നേതൃത്വം അംഗീകരിക്കാത്തതിനെ തുടർന്ന് സുധാകരൻ കഴിഞ്ഞ ദിവസം ഡൽഹിയിൽ നിന്ന് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് തന്റെ രാഷ്ട്രീയ ജീവിതത്തിലെ ത്യാഗങ്ങൾ ചൂണ്ടിക്കാട്ടി സുധാകരന്റെ പുതിയ ഫേസ്ബുക്ക് പോസ്റ്റ് വന്നത്.
കണ്ണൂർ എന്നത് തന്റെ ഹൃദയ രക്തമാണ്. കണ്ണൂരിലെ കോൺഗ്രസ് എന്നും എന്റെ മേൽവിലാസവുമാണ്. കല്ലിൽ നിന്നും, കത്തിയിൽ നിന്നും, അരിവാളിൽ നിന്നും, ബോംബിൽ നിന്നും തള്ളക്കോഴി കുഞ്ഞുങ്ങളെ ചിറകിനടിയിൽ സംരക്ഷിക്കുന്നതുപോലെ താൻ മുന്നിൽ നിന്ന് പൊരുതി സംരക്ഷിച്ച എന്റെ സഹോദരരെ കമ്യൂണിസ്റ്റ് കാപാലികർ ഉപദ്രവിക്കുന്നത് കണ്ടു നി്ൽക്കാൻ തനിക്കൊരിക്കലും സാധിക്കില്ല

13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാട്സാപ്പ് സുരക്ഷിതമായിഉപയോഗിക്കാൻ മെറ്റ സൗകര്യമൊരുക്കുന്നു: എക്കൗണ്ടിന്റെ നിയന്ത്രണം രക്ഷിതാക്കളുടെ കയ്യിൽ

0

മൊബൈൽ സമാർട്ട് ഫോൺ ഉപയോഗം വ്യാപകമായ
ആധുനീക കാലത്ത് കുട്ടികളുടെ സ്മാർട്ഫോൺ ഉപയോഗം പൂർണമായും ഒഴിവാക്കുക അസാധ്യമാണ്. സുരക്ഷിതമായ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യാനാവുക. ഇതിനായി കമ്പനികൾ വിവിധ പാരന്റൽ കൺട്രോൾ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിളിന്റെ ഫാമിലി ലിങ്ക് ഉൾപ്പടെയുള്ളവ അതിൽ ചിലതാണ്. ഇപ്പോഴിതാ 13 വയസിൽ താഴെയുള്ള കുട്ടികൾക്ക് വാട്സാപ്പ് സുരക്ഷിതമായി ഉപയോഗിക്കാൻ മെറ്റ സൗകര്യമൊരുക്കുന്നു. രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള വാട്സാപ്പ് അക്കൗണ്ടുകളാണ് കഴിഞ്ഞ ദിവസം കമ്പനി പ്രഖ്യാപിച്ചത്.

വാട്സാപ്പിൽ കുട്ടികളുമായി ആർക്കൊക്കെ ബന്ധപ്പെടാമെന്നും ഏതൊക്കെ ഗ്രൂപ്പുകളിൽ അവർക്ക് ചേരാമെന്നും പൂർണമായി നിയന്ത്രിക്കാൻ ഈ പുതിയ ഫീച്ചർ രക്ഷിതാക്കൾക്ക് അവസരം നൽകുന്നു. പതിമൂന്ന് വയസ്സിൽ താഴെയുള്ളവരുടെ വാട്സാപ്പ് ഉപയോഗം സന്ദേശങ്ങൾ അയക്കുന്നതിനും വിളിക്കുന്നതിനും മാത്രമായി പരിമിതപ്പെടുത്താനാണ് പുതിയ രക്ഷാകർതൃ നിയന്ത്രണങ്ങൾ (parental controls) രൂപകല്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി ബ്ലോഗ് പോസ്റ്റിൽ പറഞ്ഞു.

രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള പുതിയ അക്കൗണ്ട് തയ്യാറാക്കിക്കഴിഞ്ഞാൽ, അക്കൗണ്ടുമായി ബന്ധപ്പെടാവുന്നവരെയും ഗ്രൂപ്പുകളെയും തീരുമാനിക്കാൻ രക്ഷിതാക്കൾക്ക് സാധിക്കും. കൂടാതെ, അപരിചിതരിൽ നിന്നുള്ള സന്ദേശങ്ങൾ പരിശോധിക്കാനും അക്കൗണ്ടിന്റെ പ്രൈവസി സെറ്റിങ്സ് നിയന്ത്രിക്കാനും അവർക്ക് കഴിയും.

13 വയസിൽ താഴെയുള്ള ഉപഭോക്താക്കൾക്ക് അവരുടെ വാട്സാപ്പ് സെറ്റിങ്സ് മാറ്റാൻ സാധിക്കില്ല. പ്രത്യേകം പിൻനമ്പർ നൽകിയാൽ മാത്രമേ അത് സാധിക്കൂ. ഐഫോണിലോ ആൻഡ്രോയിഡിലോ വാട്സാപ്പിന്റെ ഏറ്റവും പുതിയ പതിപ്പുള്ള ഉപകരണങ്ങളിൽ ഈ സേവനം ലഭ്യമാകും.

വാട്സാപ്പിൽ രക്ഷിതാക്കളുടെ നിയന്ത്രണത്തിലുള്ള അക്കൗണ്ട് എങ്ങനെ തുടങ്ങാം?

ആദ്യം, 13 വയസ്സിൽ താഴെയുള്ള കുട്ടിയുടെ ഫോണും രക്ഷിതാവിന്റെ ഫോണും അടുത്തടുത്ത് വെച്ച് അക്കൗണ്ടുകൾ തമ്മിൽ ബന്ധിപ്പിക്കണം. കുട്ടിയുടെ ഫോണിൽ വാട്സാപ്പ് ഡൗൺലോഡ് ചെയ്യാൻ താഴെ പറയുന്ന കാര്യങ്ങൾ ചെയ്യുക:

കുട്ടിയുടെ ഫോണിൽ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നോ വാട്സാപ്പ് മെസഞ്ചർ ഡൗൺലോഡ് ചെയ്യുക.
ഭാഷ തിരഞ്ഞെടുത്ത് ‘എഗ്രീ ആൻഡ് കണ്ടിന്യൂ’ നൽകുക.
‘മോർ ഓപ്ഷൻസ്’ ക്ലിക്ക് ചെയ്ത് ‘ക്രിയേറ്റ് എ പേരന്റ് മാനേജ്ഡ് അക്കൗണ്ട്’എന്നത് തിരഞ്ഞെടുക്കുക.
കുട്ടിയുടെ ഫോൺ നമ്പർ രജിസ്റ്റർ ചെയ്ത് വെരിഫൈ ചെയ്യുക.
കുട്ടിയുടെ ജന്മദിനം നൽകി പ്രായം സ്ഥിരീകരിക്കുക.
രക്ഷിതാവിന്റെ അക്കൗണ്ടുമായി ബന്ധിപ്പിക്കാൻ ‘കണ്ടിന്യൂ’ നൽകുക.

നിങ്ങളുടെ ഫോണിൽ നിന്ന് കുട്ടിയുടെ അക്കൗണ്ട് ബന്ധിപ്പിക്കേണ്ട രീതി:

കുട്ടിയുടെ ഫോണിൽ തെളിയുന്ന ക്യുആർ കോഡ് നിങ്ങളുടെ ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്കാൻ ചെയ്ത് ലിങ്കിൽ ക്ലിക്ക് ചെയ്യുക.
‘എഗ്രീ ആൻഡ് കണ്ടിന്യൂ’ നൽകുക.
നിങ്ങൾ മുതിർന്ന വ്യക്തിയാണെന്ന് സ്ഥിരീകരിക്കുക.
ആറക്കങ്ങളുള്ള പേരന്റ് പിൻ സജ്ജമാക്കുക. (ഈ പിൻ കുട്ടിയുമായി പങ്കുവെക്കരുത് )
പേരന്റ് പിൻ സ്ഥിരീകരിച്ച് ‘നെക്സ്റ്റ്’ നൽകുക.
‘ഡൺ’ നൽകി കുട്ടിയുടെ ഫോണിൽ അക്കൗണ്ട് സെറ്റിങ്സ് പൂർത്തിയാക്കുക.

അക്കൗണ്ട് സെറ്റിങ്സിന്റെ അവസാനം നിങ്ങളുടെ പേരന്റ് പിൻ നൽകി ‘കണ്ടിന്യൂ’ തിരഞ്ഞെടുക്കുക. ഇതോടെ കുട്ടിക്ക് പേരും പ്രൊഫൈൽ ഫോട്ടോയും നൽകി അക്കൗണ്ട് ഉപയോഗിച്ച് തുടങ്ങാം.

വെള്ളാപ്പള്ളി നടേശന് തിരിച്ചടി; എസ്എൻഡിപി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഹൈക്കോടതി നീക്കി

0

പ്രമുഖ എഴുത്തുകാരൻ എം കെ സാനു അടക്കമുള്ളവരുടെ ഹർജിയിലാണ് നടപടി

കേരള ഹൈക്കോടതി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും വെള്ളാപ്പള്ളി നടേശനെ നീക്കി. കമ്പനി ആക്‌ട് പ്രകാരമാണ് നടപടിയെടുത്തിരിക്കുന്നത്. ജസ്റ്റിസ് ടി.ആർ. രവിയുടെ സിംഗിൾ ബെഞ്ചിന്‍റേതാണ് ഉത്തരവ്. എസ്എൻഡിപിയോഗം കമ്പനി ആക്‌ട് പ്രകാരം പ്രവർത്തിക്കുന്ന സംഘടനയാണെന്നാണ് പറയുന്നത്.

മുൻമന്ത്രിയും സി പി എം നേതവുമായ ജി സുധാകരൻ പാർട്ടിവിട്ടു: അമ്പലപുഴയിൽ സ്വതന്ത്രനായി മത്സരിക്കും.

0

സിപിഎമ്മുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് ജി സുധാകരൻ. പാർട്ടി വിട്ടതായി ജി സുധാകരൻ വസതിയിൽ വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ അറിയിച്ചു. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്നും അദ്ദേഹം അറിയിച്ചു. അമ്പലപ്പുഴയിൽ പാർട്ടിക്കെതിരെ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കാൻ ആണ് ജി സുധാകരന്റെ തീരുമാനം.

സിപിഎമ്മിൽ നിന്നും കടുത്ത ദുരനുഭവങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ഈ തീരുമാനം എന്ന് സുധാകരൻ അറിയിച്ചു. പാർട്ടി പൊളിറ്റിക്കൽ ക്രിമിനലുകളെ വളർത്തുകയാണ്. എന്നിട്ട് അവരെ ഉപയോഗിച്ച് മറ്റുള്ളവരെ വ്യക്തിഹത്യ ചെയ്യുന്നു. അവർ ഒരിക്കലും കണ്ടിട്ടില്ലാത്ത എന്റെ അച്ഛനെപ്പോലും സിപിഎമ്മിന്റെ ഈ പൊളിറ്റിക്കൽ ക്രിമിനലുകൾ അപമാനിച്ചു. ആയിരക്കണക്കിന് കുഞ്ഞുങ്ങൾക്ക് അക്ഷരം പകർന്നിട്ടുള്ള അധ്യാപകനായിരുന്നു അച്ഛൻ. പാർട്ടി മെമ്പർഷിപ്പിൽ നിന്നും ഒഴിഞ്ഞത് തന്നെ പാർട്ടിയിൽ നിന്നും മാറിക്കൊടുത്തതാണ്. എന്നും കമ്മ്യൂണിസ്റ്റ്കാരൻ തന്നെയായിരിക്കും. കമ്മ്യൂണിസ്റ്റ് നിലപാടുകളിൽ നിന്നും ഒരിക്കലും പുറകിലേക്ക് പോകില്ല. ആരുടെയും പിന്തുണയും തേടില്ല. അഴിമതിക്കെതിരായ പോരാട്ടം എന്നും തുടരും എന്നും ജി സുധാകരൻ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടങ്ങള്‍ നിലവില്‍വന്നു വാട്ടസാപ്പ് അഡ്മിനുകള്‍ ജാഗ്രതൈ ഗ്രൂപ്പ് അഡ്മിൻസ് 3 കാര്യങ്ങൾ ശ്രദ്ധിക്കുക

0

 

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കും പ്രത്യേകിച്ച് ഗ്രൂപ്പ് അഡ്മിൻമാർക്കും ജാഗ്രത നിർദേശവുമായി കേരള പോലീസ് രംഗത്തെത്തി.
മാതൃകാ പെരുമാറ്റച്ചട്ടം (Model Code of Conduct) നിലവിൽ വന്നിരിക്കുന്ന സാഹചര്യത്തിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ജാഗ്രത പുലർത്തണമെന്ന് പോലീസ് അറിയിച്ചു. സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ വരുന്ന മെസേജുകൾ, ചിത്രങ്ങൾ, വീഡിയോകൾ തുടങ്ങിയവ അഡ്മിൻമാർ കൃത്യമായി നിരീക്ഷിക്കണം. തെറ്റായ അല്ലെങ്കിൽ നിയമവിരുദ്ധ ഉള്ളടക്കങ്ങൾ പ്രചരിക്കാതിരിക്കണം.
അടുത്തിടെ ഇൻറർനെറ്റിൽ വ്യാപകമായി പ്രചരിക്കുന്ന ‘AI-Generated’ ഉള്ളടക്കങ്ങൾ സംബന്ധിച്ചും പോലീസ് മുന്നറിയിപ്പ് നൽകി. ഇത്തരം കൃത്രിമമായ ചിത്രങ്ങൾ, വീഡിയോകൾ എന്നിവ പ്രചരിപ്പിക്കുന്നത് നിയമലംഘനമായി കണക്കാക്കപ്പെടും.
ജാതി, മതം, വർഗ്ഗം, കമ്മ്യൂണിറ്റി എന്നിവയെ അടിസ്ഥാനമാക്കി വിദ്വേഷം വളർത്തുന്ന തരത്തിലുള്ള സന്ദേശങ്ങൾ നിർമ്മിക്കുകയോ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്ന് പോലീസ് വ്യക്തമാക്കി. (ഭാരതീയ ന്യായ സംഹിത – BNS 196 പ്രകാരം ഇത് കുറ്റകരമാണ്).
കൂടാതെ, സോഷ്യൽ മീഡിയയിൽ വരുന്ന സംശയാസ്പദമായ സന്ദേശങ്ങൾ ‘വ്യാജ വാർത്തകൾ’ എന്നായി തിരിച്ചറിയുകയും അവയെ പ്രചരിപ്പിക്കാതിരിക്കുകയും വേണം. വ്യാജവാർത്ത പ്രചരിപ്പിക്കുന്നവർക്ക് 48 മണിക്കൂർ വരെ തടവും ‘ഫൈൻ’ ഉൾപ്പെടെയുള്ള ശിക്ഷകൾ ലഭിക്കാം.

* ഗ്രൂപ്പ് അഡ്മിൻമാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

നിയമവിരുദ്ധമായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയണം

ഗ്രൂപ്പിൽ വരുന്ന ഉള്ളടക്കം അബദ്ധത്തിൽ പോലും അംഗീകരിക്കരുത് (Abetment)

വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്ന അംഗങ്ങളെ ഗ്രൂപ്പിൽ നിന്ന് നീക്കം ചെയ്യണം

ഐടി ആക്ട് (IT Act) അനുസരിച്ച് നിയമനടപടികൾ ഉണ്ടാകുമെന്ന് ശ്രദ്ധിക്കണം

നിലവിലെ സാഹചര്യങ്ങൾ നേരിടാൻ മാനസിക മാർഗനിർദേശങ്ങൾ പ്രസിദ്ധീകരിച്ച് ഖത്തർ ആരോഗ്യ മന്ത്രാലയം

0

 

ദോഹ: നിലവിലെ സാഹചര്യങ്ങളെ മുന്നിൽകണ്ട് ജനങ്ങളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി ഒരു സമഗ്രമായ മാനസിക മാർഗനിർദേശങ്ങൾ ഖത്തറിലെ പൊതുജനാരോഗ്യ മന്ത്രാലയം (MoPH) പ്രസിദ്ധീകരിച്ചു.

പ്രതിസന്ധിക്കാലങ്ങളിൽ ഭയം, ആശങ്ക, ദുഃഖം എന്നിവ അനുഭവപ്പെടുന്നത് സാധാരണമായ മാനസിക പ്രതികരണങ്ങളാണെന്ന് മന്ത്രാലയം വ്യക്തമാക്കി.
അതിനാൽ സാധ്യമായത്ര പതിവായ ദൈനംദിന ക്രമം തുടരുന്നത് സുരക്ഷിതത്വവും സ്ഥിരതയും നിലനിർത്താൻ സഹായിക്കുമെന്ന് അധികൃതർ അറിയിച്ചു.

കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ബന്ധം തുടരുകയും സ്വന്തം വികാരങ്ങൾ പങ്കുവെക്കുകയും ചെയ്യുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാൻ സഹായകരമാണെന്നും മന്ത്രാലയം വ്യക്തമാക്കി. അതേസമയം തുടർച്ചയായ ഉറക്കക്കുറവ്, അത്യധികം ഭയം, പാനിക് അറ്റാക്കുകൾ പോലുള്ള ഗുരുതര ലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ വിദഗ്ധരുടെ സഹായം തേടേണ്ടതുണ്ടെന്നും നിർദേശിച്ചു.

മതിയായ ഉറക്കം, ആരോഗ്യകരമായ ഭക്ഷണം, ശാരീരിക പ്രവർത്തനം എന്നിവ പാലിക്കുന്നത് മാനസിക സമ്മർദ്ദം കുറയ്ക്കാനും മാനസിക ശക്തി വർധിപ്പിക്കാനും സഹായിക്കുന്നുവെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

കുട്ടികളുടെ മാനസികാവസ്ഥക്കും പ്രത്യേക ശ്രദ്ധ നൽകണമെന്ന് മന്ത്രാലയം വ്യക്തമാക്കി. അവരുടെ പ്രായത്തിന് അനുയോജ്യമായ ഭാഷയിൽ കാര്യങ്ങൾ വിശദീകരിക്കുകയും, കളിയിലൂടെയോ ചിത്രരചനയിലൂടെയോ വികാരങ്ങൾ പ്രകടിപ്പിക്കാൻ പ്രോത്സാഹിപ്പിക്കണമെന്നും നിർദേശിച്ചു.

കുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കുന്നത് സമൂഹത്തിൽ കൂടുതൽ സുരക്ഷിതവും മാനസികമായി സ്ഥിരതയുള്ളതുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

മാനസിക പിന്തുണ ആവശ്യമുള്ളവർക്ക് 16000 എന്ന നമ്പറിൽ രാവിലെ 8 മുതൽ രാത്രി 8 വരെ പ്രവർത്തിക്കുന്ന മാനസികാരോഗ്യ സഹായസേവനവുമായി ബന്ധപ്പെടാമെന്നും മന്ത്രാലയം അറിയിച്ചു.QNA

നഴ്സുമാരുടെ സമരം തുടരുന്നു; താളംതെറ്റി സ്വകാര്യ ആശുപത്രികളിലെ പ്രവർത്തനം

0

തൊഴിലെടുക്കുന്നവരുടെ അവകാശങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നവരും സംഘടനകളും വായ്‌ പൂട്ടിയിരിക്കുന്നു.

പണിയെടുക്കുന്നവര്‍ക്ക് ന്യായമായ വേതനം കൊടുക്കുവാന്‍ മടിക്കുന്ന ആശുപത്രി ഉടമകള്‍ക്ക് രോഗികളെ പിഴിയുന്നതില്‍ ഒരു മാനദണ്ടവും ഇല്ലെന്ന് പൌരാവകാശ സംഘടനകള്‍.

ആരോഗ്യ മന്ത്രിയുടെ മൌനം ആരെ സഹായിക്കാനാണെന്ന് പ്രതിപക്ഷ ചോദ്യം

മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലാത്തതിനാൽ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ

സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ അനിശ്ചിതകാല പണിമുടക്ക് സംസഥാനത്തെ പല ആരോഗ്യ സ്ഥാപനങ്ങളിലും പ്രവർത്തനം സങ്കീർണമാക്കുന്നു. മാനേജ്‌മെന്റുകളുടെ ഒരു അസോസിയേഷൻ സമരത്തെ വിമർശിക്കുകയും നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തതോടെ സമരം കൂടുതൽ ശക്തമാകുകയാണ്.
മുൻകൂർ അറിയിപ്പ് നൽകിയിട്ടില്ലാത്തതിനാൽ പണിമുടക്ക് നിയമവിരുദ്ധമാണെന്ന് മലപ്പുറത്ത് നടന്ന പത്രസമ്മേളനത്തിൽ കേരള പ്രൈവറ്റ് ഹോസ്പിറ്റൽസ് അസോസിയേഷൻ (കെപിഎച്ച്എ) ആരോപിക്കുന്നു. ജോലി ചെയ്യാൻ തയ്യാറുള്ള നഴ്‌സുമാരെ തടസ്സപ്പെടുത്തുകയും രോഗികളെ, പ്രത്യേകിച്ച് കിടപ്പിലായവരെ അവഗണിക്കുകയും ചെയ്യുന്നത് ശരിയല്ലെന്നും അവർ വാദിച്ചു. നഴ്‌സുമാരുടെ അഭാവം മൂലം രോഗികൾക്ക് ശരിയായ ചികിത്സയോ പരിചരണമോ നൽകാൻ കഴിയുന്നില്ലെന്ന് ചില ഡോക്ടർമാർ പോലും പരാതിപ്പെട്ടു. സ്വകാര്യ ആശുപത്രികളിൽ നിന്ന് അവിടേക്ക് പോകുന്ന രോഗികളുടെ ഭാരം മെഡിക്കൽ കോളേജുകൾക്ക് പോലും വഹിക്കാൻ കഴിയില്ലെന്ന് അവർ പറഞ്ഞു.