Thursday, September 17, 2026
Home Blog Page 22

36 വർഷത്തെ കാരുണ്യസേവനം; നൂറുകണക്കിന് പേർക്കു ഇഫ്താറും അത്താഴവും നൽകി കണ്ണൂരിലെ തെക്ക്യാവ് കമ്മിറ്റി

0

കണ്ണൂർ:
റമദാൻ മാസത്തിൽ ജാതിമത ഭേദമന്യേ നൂറുകണക്കിന് ആളുകൾക്ക് നോമ്പുതുറക്കും അത്താഴത്തിനും സമൃദ്ധമായ ഭക്ഷണം നൽകി മാതൃകയാകുകയാണ് കണ്ണൂർ സിറ്റിയിലെ സിറ്റി ജുമാമസ്‌ജിദിന് മുന്നിലുള്ള തെക്ക്യാവ് അത്താഴ കമ്മിറ്റി. ദാരിദ്ര്യവും പട്ടിണിയും നിലനിന്നിരുന്ന കാലത്ത് ഒരു കൂട്ടം സുമനസ്സുകൾ ചേർന്നാണ് ഈ കാരുണ്യപ്രവർത്തനത്തിന് തുടക്കമിട്ടത്. കഴിഞ്ഞ 36 വർഷമായി ഒരു ഇടവേള പോലും കൂടാതെ സേവനം തുടരുകയാണ് കമ്മിറ്റി.

മതപ്രഭാഷണത്തിന് എത്തുന്ന പണ്ഡിതർ, ദൂരദേശങ്ങളിൽ നിന്നെത്തുന്ന യാത്രികർ, മത്സ്യത്തൊഴിലാളികൾ തുടങ്ങിയവർക്ക് പുലർച്ചെ ഭക്ഷണം ലഭിക്കാത്ത സാഹചര്യം കണ്ടാണ് അത്താഴ വിതരണം ആരംഭിച്ചത്. പിന്നീട് പ്രവാസികളുടെയും നാട്ടുകാരുടെയും പിന്തുണയോടെ പ്രവർത്തനം വ്യാപകമായി. ഇന്ന് ഏകദേശം നാനൂറോളം പേർക്ക് ഇഫ്താറും മുന്നൂറോളം പേർക്ക് അത്താഴവും നൽകുന്ന വലിയ സംവിധാനമായി ഇത് വളർന്നു.

ഇഫ്താറിന് നെയ്ച്ചോർ, കോഴിയിറച്ചി, ബീഫ് ബിരിയാണി, മന്തി, പൊറോട്ട, വെള്ളയപ്പം, ഇടിയപ്പം തുടങ്ങിയ വിഭവങ്ങളും അത്താഴത്തിന് ചോറ്, മീൻ, അരിപ്പത്തൽ തുടങ്ങിയ ഭക്ഷണങ്ങളും ഒരുക്കുന്നു. ടോക്കൺ അടിസ്ഥാനത്തിലാണ് വിതരണം നടക്കുന്നത്. എന്നാൽ ടോക്കൺ ഇല്ലാത്തതിനാൽ ആരും വിശന്നുകൊണ്ട് മടങ്ങേണ്ട സാഹചര്യമുണ്ടാകില്ലെന്നും ആവശ്യമായാൽ ഉടൻ ഭക്ഷണം പാകം ചെയ്ത് നൽകുന്ന സംവിധാനവുമുണ്ടെന്നും കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.

ജാതിമത ഭേദമന്യേ എല്ലാവരെയും ഉൾക്കൊള്ളുന്ന ഈ സംരംഭം മനുഷ്യസ്നേഹത്തിൻ്റെയും ഐക്യത്തിൻ്റെയും സന്ദേശമാണ് നൽകുന്നതെന്ന് കണ്ണൂർ കോർപറേഷൻ മുൻ മേയർ അഡ്വ. ടി.ഒ. മോഹനൻ പറഞ്ഞു. ചെറിയ രീതിയിൽ ആരംഭിച്ച ഈ പ്രവർത്തനം ഇന്ന് പ്രദേശത്തെ മുഴുവൻ സമൂഹത്തെയും കൂട്ടിയിണക്കുന്ന വലിയൊരു കാരുണ്യ കൂട്ടായ്മയായി മാറിയിരിക്കുകയാണ്

എണ്ണക്കപ്പലുകൾക്ക് അകമ്പടി ഒരുക്കി ഹോർമുസ് കടലിടുക്കിൽ കുടുങ്ങിയ കപ്പലുകൾ നാട്ടിലെത്തിക്കാൻ ഇന്ത്യ നീക്കം തുടങ്ങിയതായി റിപ്പോര്‍ട്ടുകള്‍

0

 

ഹോർമുസ് കടലിടുക്കിൽ തുടരുന്ന അനിശ്ചിതത്വം ലോകത്തെയാകെ സ്തംഭിപ്പിച്ചിരിക്കുകയാണ്. ഇവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യയിലേക്കുള്ള എണ്ണക്കപ്പലുകൾക്ക് അകമ്പടി നൽകാൻ യുദ്ധക്കപ്പലുകൾ അയക്കുന്ന കാര്യം കേന്ദ്ര സർക്കാർ ആലോചിക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നു. പാക്കിസ്ഥാൻ ഇതിനോടകം തന്നെ തങ്ങളുടെ രണ്ടു കപ്പലുകൾ നാട്ടിലെത്തിക്കുന്നതിനായി നാവികസേനാ കപ്പലുകൾ ഉപയോഗിച്ച് തുടങ്ങിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ ഈ നീക്കം.
ഇന്ത്യൻ കപ്പൽ ഉടമകളുടെ അഭ്യർത്ഥനകൾ മനിച്ചാണ് യുദ്ധക്കപ്പലുകൾ അയക്കുന്ന കാര്യം സർക്കാർ പരിഗണിക്കുന്നതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് (ക്രൂ ബ്രാഞ്ച്) ക്യാപ്റ്റൻ പിസി മീനയെ ഉദ്ധരിച്ച് ന്യൂയോർക്ക് ടൈംസ് ചൊവ്വാഴ്ച റിപ്പോർട്ട് ചെയ്തു.
ഇന്ത്യൻ വാണിജ്യ കപ്പലുകളെ നാട്ടിലേക്ക് കൊണ്ടുപോകാൻ ഇന്ത്യൻ നാവിക യുദ്ധക്കപ്പലുകൾ അയയ്ക്കുന്നതിനെ കുറിച്ച് ദി ഹിന്ദു ഞായറാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പേർഷ്യൻ ഗൾഫിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകൾക്ക് നാവിക അകമ്പടി സേവിക്കാനുള്ള പദ്ധതി മുതിർന്ന ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് പത്രം റിപ്പോർട്ട് ചെയ്തത്. രണ്ടു ദിവസത്തിനുള്ളിൽ തീരുമാനം വരുമെന്നായിരുന്നു റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നത്.

ഇന്ത്യയിൽ പാചക ഗ്യാസിന് പുറമെ വിമാന ടിക്കറ്റ് നിരക്കിലും,നിത്യോപയോഗ സാധനങ്ങളുടെ വിലയിലും വർദ്ധന

0

 

ഊര്‍ജ പ്രതിസന്ധിയെ തുടര്‍ന്ന് ഇന്ത്യയിൽ പാചക ഗ്യാസിന് വില വർദ്ധിച്ചതിന് പിന്നാലെ നിത്യോപയോഗ സാധാനങ്ങളുടെ വിലയിലും വർദ്ധന.
ഇന്ത്യയില്‍ വിമാന ടിക്കറ്റ് നിരക്ക് കൂടും. എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്സ്പ്രസും സര്‍ചാര്‍ജ് ഈടാക്കും. മാര്‍ച്ച് 12 മുതലുള്ള ടിക്കറ്റുകള്‍ക്കാണ് ഇന്ധന സര്‍ചാര്‍ജ്.  ആഭ്യന്തര സര്‍വീസ് ടിക്കറ്റുകള്‍ക്ക് 399 രൂപ അധികം ഈടാക്കും. മാലദ്വീപ്, ശ്രീലങ്ക, ഭൂട്ടാൻ തുടങ്ങിയ സാർക്ക് രാജ്യങ്ങളിലേക്കുള്ള യാത്രകൾക്കും ഈ നിരക്ക് ബാധകമായിരിക്കും. പശ്ചിമേഷ്യൻ, ഗൾഫ് രാജ്യങ്ങളെ ബന്ധിപ്പിക്കുന്ന ഫ്ലൈറ്റുകൾക്ക് 10 ഡോളർ അധിക ചാർജ് ഈടാക്കും. യൂറോപ്പ്, നോർത്ത് അമേരിക്ക, ഓസ്ട്രേലിയ എന്നിവിടങ്ങളിലേക്കുള്ള സർവീസുകൾക്ക് മാർച്ച് 18 മുതൽ സർചാർജ് ഈടാക്കിത്തുടങ്ങും. ഹോങ്കോംഗ്, ജപ്പാൻ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലേക്കുള്ള സർചാർജ് നിരക്ക് പിന്നീട് പ്രഖ്യാപിക്കും.

ഗണേഷ് കുമാറിനെതിരെ ആരോപണം; മന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

0

 

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് ശക്തമായ വിമര്‍ശനവുമായി രംഗത്ത്. ഇത്തരം വിഷയങ്ങളില്‍ ഒത്തുതീര്‍പ്പിന് വഴിയൊരുക്കാന്‍ മുഖ്യമന്ത്രിയും സിപിഎമ്മും ശ്രമിക്കുന്നുണ്ടോ എന്ന സംശയം കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉയര്‍ത്തി. ഇത്രയും ഗൗരവമുള്ള വിഷയത്തില്‍ സെറ്റില്‍മെന്റ് അംഗീകരിക്കാനാവില്ലെന്നും ഗണേഷ് കുമാര്‍ മന്ത്രിസ്ഥാനത്തില്‍ നിന്ന് രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മന്ത്രി ഗണേഷിനെതിരായ ആരോപണങ്ങള്‍ വ്യക്തിപരമായ കാര്യമെന്ന നിലയില്‍ തള്ളിക്കളയാന്‍ സാധിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഗാര്‍ഹിക പീഡനം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങള്‍ വിഷയത്തില്‍ ഉയര്‍ന്നിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഷയത്തില്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ട് 48 മണിക്കൂര്‍ കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ലെന്നും, ഇത് കേരളത്തിലെ ഒരു മന്ത്രിയുമായി ബന്ധപ്പെട്ട വിഷയമാണെന്നതിനാല്‍ സര്‍ക്കാര്‍ ധാര്‍മ്മിക നിലപാട് സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

മാപ്പ് പറഞ്ഞാല്‍ മാത്രം തീരുന്ന പ്രശ്‌നമല്ല ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരനും പ്രതികരിച്ചു. പൊതുസമൂഹത്തിന് അംഗീകരിക്കാനാകാത്ത രീതിയിലാണ് മന്ത്രി പെരുമാറിയതെന്നും ആരോപണങ്ങളില്‍ സര്‍ക്കാര്‍ വ്യക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുന്‍പും സമാന വിവാദങ്ങളെ തുടര്‍ന്ന് ഗണേഷ് കുമാറിനെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കിയ സംഭവവും മുരളീധരന്‍ ഓര്‍മ്മിപ്പിച്ചു. ഈ വിഷയത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണത്തിനായി കോണ്‍ഗ്രസ് കാത്തിരിക്കുകയാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

ഗണേഷ് കുമാറിനെതിരെ : വിവാദം മുഖ്യമന്ത്രി നടപടി എടുക്കണമെന്ന് വെള്ളാപ്പള്ളി നടേശൻ

0

മന്ത്രി ഗണേഷ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മന്ത്രിസ്ഥാനത്തിരിക്കുമ്പോൾ ഒരു വ്യക്തി പാലിക്കേണ്ട അടിസ്ഥാന നിലവാരവും മര്യാദയും ഗണേഷ് കുമാർ പാലിച്ചില്ലെന്ന് അദ്ദേഹം ആരോപിച്ചു. ഇത്രയും വഷളായ രീതിയിൽ പെരുമാറിയ മറ്റൊരു മന്ത്രി ഉണ്ടായിട്ടില്ലെന്നും അതിനാൽ വിഷയത്തിൽ മുഖ്യമന്ത്രി ജനങ്ങൾക്ക് തൃപ്തികരമായ തീരുമാനം എടുക്കണമെന്നും വെള്ളാപ്പള്ളി ആവശ്യപ്പെട്ടു.
ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതിയെ കുടുംബപ്രശ്നമായി കണ്ട് ഒത്തുതീർപ്പാക്കിയെന്ന വാർത്തകൾക്കു പിന്നാലെയാണ് വെള്ളാപ്പള്ളിയുടെ പ്രതികരണം. പൊതുപ്രവർത്തകനെന്ന നിലയിൽ സമൂഹത്തിന് മുന്നിൽ മാതൃകയായിരിക്കേണ്ട വ്യക്തിയാണ് മന്ത്രി, എന്നാൽ അദ്ദേഹത്തിന്റെ വാക്കുകളിലും പ്രവർത്തികളിലും ദാർഷ്ട്യവും മാടമ്പിത്തരവുമാണെന്നും അദ്ദേഹം പറഞ്ഞു. ഭംഗിയായി ഭരണം മുന്നോട്ടുകൊണ്ടുപോകുന്ന മന്ത്രിസഭയ്ക്ക് അപമാനമായി ഈ സംഭവം മാറിയെന്നും വെള്ളാപ്പള്ളി വിമർശിച്ചു.
അതേസമയം മന്ത്രി ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും തമ്മിലുള്ള പ്രശ്നം ഇന്ന് രാവിലെ ഒത്തുതീർപ്പാക്കിയതായി റിപ്പോർട്ടുകളുണ്ട്. ഗണേഷ് കുമാർ ഫോൺ വിളിച്ച് ക്ഷമ ചോദിച്ചതിനെ തുടർന്ന് താൻ പരാതി പിൻവലിച്ചതായി ബിന്ദു മേനോൻ മാധ്യമങ്ങളോട് പറഞ്ഞു. മുമ്പ് മന്ത്രിയെ മറ്റൊരു സ്ത്രീക്കൊപ്പം വീട്ടിൽ കണ്ടതായും അതിന്റെ ചിത്രങ്ങൾ അടക്കമുള്ള തെളിവുകൾ തന്റെ കൈവശമുണ്ടെന്നും അവർ വെളിപ്പെടുത്തിയിരുന്നു.

ഖത്തർ വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ നടപടികൾ; വിതരണ ശൃംഖല തടസ്സമില്ലാതെ തുടരാൻ ഖത്തർ ചേംബർ

0

 

ദോഹ: രാജ്യത്തെ വിപണിയിൽ സാധനങ്ങളുടെ ലഭ്യതയും വിതരണ ശൃംഖലയുടെ തുടർച്ചയും ഉറപ്പാക്കാൻ പ്രതിബദ്ധമാണെന്ന് ഖത്തർ ചേംബർ ചെയർമാൻ ഷെയ്ഖ് ഖലീഫ ബിൻ ജാസിം ബിൻ മുഹമ്മദ് അൽ താനി അറിയിച്ചു. വ്യാപാര-വ്യവസായ മേഖലകൾ നേരിടുന്ന പ്രതിസന്ധികളും തടസങ്ങളും പരിഹരിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനായി നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തുന്നതിനും ഉയർന്നുവരുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തുന്നതിനുമായി ഖത്തർ ചേംബർ പ്രത്യേക ഫോളോ-അപ്പ് പ്രവർത്തക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഘം ദിവസമൊട്ടാകെ യോഗങ്ങൾ നടത്തി വ്യാപാര മേഖലയിൽ നടക്കുന്ന മാറ്റങ്ങൾ നിരീക്ഷിക്കുകയും ആവശ്യമായ ഇടപെടലുകൾ നടത്തുകയും ചെയ്യും.
വ്യത്യസ്ത ബിസിനസ് മേഖലകൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ചേംബർയുടെ സെക്ടറൽ കമ്മിറ്റികളും തുടർച്ചയായി യോഗങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. ഇതിലൂടെ വ്യാപാരവും വ്യവസായ പ്രവർത്തനങ്ങളും തടസ്സമില്ലാതെ മുന്നോട്ടുപോകുന്നതാണ് ലക്ഷ്യം.
ഇതിനിടെ, ഖത്തർ ചേംബർ ബോർഡ് അംഗവും ഫുഡ് സെക്യൂരിറ്റി ആൻഡ് എൻവയോൺമെന്റ് കമ്മിറ്റിയുടെ ചെയർമാനുമായ മുഹമ്മദ് ബിൻ അഹമ്മദ് അൽ ഒബൈദലിയുടെ അധ്യക്ഷതയിൽ കമ്മിറ്റി യോഗം ചേർന്നു. 34 ഭക്ഷ്യ കമ്പനികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വിതരണ ശൃംഖലയുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖല നേരിടുന്ന വിവിധ വെല്ലുവിളികളാണ് യോഗത്തിൽ പ്രധാനമായി ചർച്ച ചെയ്തത്.
ഭക്ഷ്യ കമ്പനികളും സ്വകാര്യ മേഖലയും നിലവിലെ സാഹചര്യത്തിൽ നേരിടുന്ന പ്രശ്നങ്ങൾ കണ്ടെത്തി അവ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി അടിയന്തര പരിഹാരം കണ്ടെത്താൻ ഖത്തർ ചേംബർ ശ്രമിക്കുന്നതായി അൽ ഒബൈദലി വ്യക്തമാക്കി. പ്രതിസന്ധിക്കാലങ്ങളിൽ രാജ്യത്തെ വിപണിയിൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുന്നതിൽ സ്വകാര്യ മേഖല നിർണായക പങ്ക് വഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഭക്ഷ്യവസ്തുക്കളുടെ വിതരണം സുഗമമാക്കുന്നതിനും വില വർധനയോ ചൂഷണമോ ഉണ്ടാകാതിരിക്കാൻ ബന്ധപ്പെട്ട അധികാരികളുമായി ചേർന്ന് പ്രവർത്തനം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിലകൾ നിരീക്ഷിക്കുകയും അന്യായമായ വർധനകൾ തടയുകയും ചെയ്യുന്നതിനായി ചേംബർ ഉൾപ്പെടെ വിവിധ മന്ത്രാലയങ്ങളും സർക്കാർ ഏജൻസികളും ചേർന്ന സംയുക്ത സമിതി പ്രവർത്തിക്കുന്നതായും അറിയിച്ചു.
യോഗത്തിൽ വ്യാപാരികൾ, വിതരണക്കാർ, ബിസിനസ് ഉടമകൾ എന്നിവർ വിതരണ ശൃംഖല, ഷിപ്പിംഗ് ചെലവ്, കസ്റ്റംസ് തീരുവ, ദേശീയ ഉൽപ്പന്നങ്ങൾക്കും പ്രാദേശിക കൃഷിയിടങ്ങൾക്കും പിന്തുണ, കരയിലൂടെ ചരക്ക് ഗതാഗതം, അസംസ്കൃത വസ്തുക്കളുടെയും ലോജിസ്റ്റിക് സേവനങ്ങളുടെയും ലഭ്യത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട വെല്ലുവിളികൾ ചർച്ച ചെയ്തു. QNA

വാണിജ്യ എൽപിജി ക്ഷാമം: രാജ്യത്തെ റെസ്റ്റോറന്റുകൾ പ്രതിസന്ധിയിൽ, കേന്ദ്രം അടിയന്തര നടപടി തുടങ്ങി

0

 

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യത്തെ തുടർന്ന് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പാചകവാതക (എൽപിജി) സിലിണ്ടറുകളുടെ ക്ഷാമം റിപ്പോർട്ട് ചെയ്തു. വാണിജ്യ സിലിണ്ടറുകളുടെ ലഭ്യത കുറഞ്ഞതോടെ ബിഹാർ, മഹാരാഷ്ട്ര, പഞ്ചാബ്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും പ്രതിസന്ധിയിലായതായി ഹോട്ടൽസ് ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു. എന്നാൽ രാജ്യത്ത് ഇന്ധനക്ഷാമമില്ലെന്നും പെട്രോൾ പമ്പുകളും ഗ്യാസ് സ്റ്റേഷനുകളും സാധാരണ നിലയിൽ പ്രവർത്തിക്കുന്നുണ്ടെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.
വാണിജ്യ എൽപിജി വിതരണത്തിൽ തടസ്സം തുടർന്നാൽ നിരവധി റെസ്റ്റോറന്റുകൾ അടച്ചുപൂട്ടേണ്ടി വരുമെന്ന് നാഷണൽ റെസ്റ്റോറന്റ് അസോസിയേഷൻ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നൽകി. ബംഗളൂരു ഹോട്ടൽസ് അസോസിയേഷൻ അറിയിച്ചതനുസരിച്ച് ബുധനാഴ്ച മുതൽ നഗരത്തിലെ ചില റെസ്റ്റോറന്റുകൾക്ക് പ്രവർത്തനം തുടരാൻ ബുദ്ധിമുട്ട് നേരിടാൻ സാധ്യതയുണ്ട്.
ഇതിനിടെ ഇറാനെതിരായ അമേരിക്കയും ഇസ്രയേലും നടത്തിയ സംയുക്ത സൈനിക നീക്കങ്ങളെ തുടർന്ന് ഇറക്കുമതിയിൽ തടസ്സമുണ്ടാകുമെന്ന ആശങ്ക ഉയർന്ന സാഹചര്യത്തിൽ ഗാർഹിക ഉപഭോക്താക്കൾക്ക് എൽപിജി സിലിണ്ടറുകളുടെ വിതരണത്തിന് മുൻഗണന നൽകാൻ കേന്ദ്ര പെട്രോളിയം മന്ത്രാലയം എണ്ണ വിതരണ കമ്പനികൾക്ക് നിർദ്ദേശം നൽകി. പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയുന്നതിനായി റീഫിൽ സിലിണ്ടറുകൾക്കായുള്ള കാത്തിരിപ്പ് കാലയളവ് 21 ദിവസത്തിൽ നിന്ന് 25 ദിവസമായി വർധിപ്പിക്കുകയും ചെയ്തു.
ഇന്ത്യയുടെ എൽപിജി ആവശ്യകതയുടെ 50 ശതമാനത്തിലധികവും ഇറക്കുമതിയിലാണ് ആശ്രയിക്കുന്നത്. ഇതിൽ ഏകദേശം 80 ശതമാനം സൗദി അറേബ്യ, ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. ഗൾഫ് മേഖലയിലെ വിതരണത്തെ ബാധിക്കാമെന്ന സാഹചര്യത്തിൽ ഓസ്ട്രേലിയ, നോർവേ, അൾജീരിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യാനുള്ള സാധ്യതകളും കേന്ദ്ര സർക്കാർ പരിശോധിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

T20 World Cup: ഇന്ത്യVsന്യൂസിലാൻഡ് ഫൈനൽ: അഹമ്മദാബാദ് സറ്റേഡിയത്തിൽ ആവേശക്കടൽ

0

 

ടോസ് നേടിയ ന്യൂസിലൻഡ് ബൗളിങ്ങ് തെരെഞ്ഞെടുത്തു.
ബാറ്റിംഗ് തുടങ്ങാൻ നിമിഷങ്ങൾ ബാക്കി
ഇന്ത്യയ്ക്ക് ബാറ്റിംഗ്

ഐസിസി ടി 20 ലോകകപ്പ് 2026 ഫൈനലിൽ India national cricket ടീമും
New Zealand national cricket ടീമും ഏറ്റുമുട്ടാനിരിക്കെ അഹമ്മദാബാദിലെ Narendra Modi Stadium സ്റ്റേഡിയം പരിസരം ആവേശത്തോടെ നിറഞ്ഞു.

“ജീതേഗാ ഭായ് ജീതേഗാ, ഇന്ത്യ ജീതേഗാ” എന്ന മുദ്രാവാക്യങ്ങളുമായി ആയിരക്കണക്കിന് ആരാധകർ നേരത്തെ തന്നെ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തി.

കേരളം ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ആരാധകർ മത്സരം നേരിൽ കാണാൻ എത്തിയിട്ടുണ്ട്.

Sanju Samsonയും Varun Chakravarthyയും മികച്ച പ്രകടനം കാഴ്ചവെച്ച് ഇന്ത്യക്ക് കിരീടം സമ്മാനിക്കുമെന്ന പ്രതീക്ഷയാണ് ചില ആരാധകർ പങ്കുവെച്ചത്. ചിലർ സാംസൺ സെഞ്ചുറി നേടുമെന്ന് ആത്മവിശ്വാസവും പ്രകടിപ്പിച്ചു. അതേസമയം Hardik Pandya ടീമിന് വിജയം നേടിക്കൊടുക്കുമെന്ന് മറ്റുചിലർ പറഞ്ഞു.

മത്സരത്തോടനുബന്ധിച്ച് സ്റ്റേഡിയം പരിസരത്ത് സുരക്ഷ കർശനമാക്കിയിട്ടുണ്ട്. ഏകദേശം 3,000 പൊലീസുകാരെയും 1,000 ഹോംഗാർഡുകളെയും വിന്യസിച്ചതായി അധികൃതർ അറിയിച്ചു. തിരക്ക് നിയന്ത്രിക്കാൻ ഗേറ്റുകൾക്ക് സമീപം പ്രത്യേക ഹോൾഡിംഗ് ഏരിയകളും ഒരുക്കിയിട്ടുണ്ട്.

ഫൈനൽ മത്സരത്തെ തുടർന്ന് അഹമ്മദാബാദിലേക്കുള്ള വിമാന ടിക്കറ്റുകൾക്കും ഹോട്ടൽ മുറികൾക്കും വലിയ ആവശ്യമാണ് ഉണ്ടായിരിക്കുന്നത്. ഹോട്ടൽ നിരക്കുകൾ 300 മുതൽ 400 ശതമാനം വരെ ഉയർന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

കുട്ടികളുടെ സോഷ്യൽമീഡിയ ഉപയോഗം: നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ, പാർലിമെന്റിൽ ബിൽ കൊണ്ടുവരും

0

 

കുട്ടികളിൽ പ്രായപരിധി അനുസരിച്ച് സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം കൊണ്ടുവരാൻ കേന്ദ്ര സർക്കാർ നടപടി ആരംഭിച്ചു. ഇതിന്റെ ഭാഗമായി പുതിയ ബിൽ പാർലമെന്റിൽ അവതരിപ്പിക്കാൻ സർക്കാർ തയ്യാറെടുക്കുകയാണ്.

8–12, 12–16, 16–18 എന്നിങ്ങനെ പ്രായപരിധി അടിസ്ഥാനമാക്കി സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കാനാണ് കേന്ദ്രത്തിന്റെ തീരുമാനം. കുട്ടികളിൽ സോഷ്യൽ മീഡിയ ഉപയോഗം മൂലം ഉണ്ടാകുന്ന മാനസികാരോഗ്യ പ്രശ്നങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണ് ഈ നീക്കമെന്ന് കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.

ഈ വിഷയത്തിൽ ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും വിദഗ്ധരുടെയും അഭിപ്രായങ്ങൾ കൂടി പരിഗണിച്ചായിരിക്കും അന്തിമ തീരുമാനമെടുക്കുക. അതേസമയം സോഷ്യൽ മീഡിയ പൂർണ്ണമായി നിരോധിക്കുന്നതിനോട് സർക്കാർ യോജിക്കുന്നില്ലെന്നും, പകരം പ്രായപരിധി കുറഞ്ഞ കുട്ടികൾക്കായി നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിലാണ് സർക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്.

ലോകകപ്പിന്‍റ താരം; ഐസിസി പട്ടികയില്‍ ഇടംപിടിച്ച് സഞ്ജു സാംസണും

0

 

മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഐസിസിയുടെ പുതിയ റാങ്കിങ് പട്ടികയിൽ ഇടംപിടിച്ച് ശ്രദ്ധേയ നേട്ടം കൈവരിച്ചു. മികച്ച പ്രകടനങ്ങളിലൂടെ ലോകകപ്പ് മത്സരങ്ങളിൽ തിളങ്ങിയ സഞ്ജുവിന് ഇതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ അംഗീകാരം ലഭിച്ചു.
അടുത്തിടെ നടന്ന മത്സരങ്ങളിൽ സ്ഥിരതയാർന്ന ബാറ്റിംഗ് പ്രകടനം കാഴ്ചവെച്ചതാണ് സഞ്ജുവിനെ ഐസിസി പട്ടികയിലേക്ക് ഉയർത്തിയത്. ടീമിനായി നിർണായക ഘട്ടങ്ങളിൽ നേടിയ റൺസുകൾ അദ്ദേഹത്തെ ലോകകപ്പിലെ ശ്രദ്ധേയ താരങ്ങളിലൊരാളാക്കി.
ടൂർണമെന്റിന്റെ ആദ്യ മത്സരങ്ങളിൽ അവസരം ലഭിക്കാതിരുന്ന സഞ്ജു പിന്നീട് മികച്ച തിരിച്ചുവരവ് നടത്തി. ക്വാർട്ടർ ഫൈനലിൽ വെസ്റ്റ് ഇൻഡീസിനെതിരെ പുറത്താകാതെ 50 പന്തിൽ 97 റൺസ് നേടിയ സഞ്ജു, സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 42 പന്തിൽ 89 റൺസ് നേടി തുടർച്ചയായി രണ്ട് മത്സരങ്ങളിൽ പ്ലെയർ ഓഫ് ദ മാച്ച് പുരസ്കാരം സ്വന്തമാക്കി.
ലോകകപ്പിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 77.33 ശരാശരിയിലും 201.73 സ്ട്രൈക്ക് റേറ്റിലും 232 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം. മികച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിലാണ് താരം ഐസിസിയുടെ പ്ലെയർ ഓഫ് ദി ടൂർണമെന്റ് പട്ടികയിൽ ഇടം നേടിയിരിക്കുന്നത്.
ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്.
ലോകകപ്പില്‍ ഇന്ത്യയോട് തോല്‍വി നേരിട്ടത്തിന് പിന്നാലെ ബുംറയെ പുകഴ്ത്തി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്ക്. മത്സരത്തില്‍ കൃത്യമായ യോര്‍ക്കറുകള്‍ ഉപയോഗിച്ച് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയ ബുംറയെ ‘എക്കാലത്തെയും മികച്ച താരം’ എന്നാണ് ബ്രൂക്ക് വിശേഷിപ്പിച്ചത്.
ഇന്ത്യയെ തോല്‍പ്പിക്കുക വളരെ ബുദ്ധിമുട്ടാണെന്ന്, കാരണം അവര്‍ക്ക് എല്ലാ സ്ഥാനത്തും മികച്ച ബാറ്റര്‍മാരുണ്ട്. മികച്ച ബാറ്റര്‍മാര്‍ക്കൊപ്പം ബൗള്‍ സ്‌ട്രൈക്കര്‍മാരുണ്ട്. നിര്‍ഭാഗ്യവശാല്‍, ഞങ്ങള്‍ക്ക് സാധിക്കുമായിരുന്നത്ര മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിഞ്ഞില്ല, കൂടാതെ ചില ഡ്രോപ്പ് ക്യാച്ചുകളും തിരിച്ചടിയായി.