Thursday, September 17, 2026
Home Blog Page 20

മല്ലികാർജ്ജുന ഖർഗെ, രാഹൂൽ ഗാന്ധിഇടപെടൽ കെ സുധാകരൻ അനുനയത്തിലേക്ക്

0

നയപരവും, തന്ത്രപരവുമായ നീക്കങ്ങൾക്കൊടുവിൽ പാർട്ടി ഐക്യം മുൻനിർത്തി തീരുമാനം, പാർട്ടിക്ക് വിധേയനായി കെ സുധാകരൻ

കണ്ണൂരിൽ കോൺഗ്രസിൽ കനത്ത കാർമേഘം നീങ്ങി

നീക്കങ്ങളുടെ അകത്തളങ്ങൾ

ന്യൂഡൽഹി: കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിർണായക ഇടപെടലുകൾക്ക് പിന്നാലെ കെ സുധാകരൻ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന നിലപാട് പിൻവലിച്ചു. കോൺഗ്രസ് അധ്യക്ഷൻ ഖർഗെയും മുതിർന്ന നേതാവ് രാഹൂൽ ഗാന്ധിയും ചേർന്നാണ് സുധാകരനെ അനുനയിപ്പിച്ചത്. ഡൽഹിയിലെ 10 രാജാജി മാർഗിലെ വസതിയിൽ നടന്ന ചർച്ചകളിലാണ് നിർണായക തീരുമാനങ്ങളുണ്ടായത്.

ഉപതിരഞ്ഞെടുപ്പ് ഭീഷണി മുന്നിൽ വെച്ച് സമ്മർദ്ദം

സുധാകരൻ കണ്ണൂരിൽ മത്സരിച്ചാൽ ലോക്‌സഭയിൽ ഉപതിരഞ്ഞെടുപ്പ് അനിവാര്യമാകുമെന്ന് ഹൈക്കമാൻഡ് ചൂണ്ടിക്കാട്ടി. ഇത് ജനവികാരത്തെ പ്രതികൂലമായി ബാധിക്കാനും പാർട്ടിക്ക് തിരിച്ചടിയാകാനും സാധ്യതയുണ്ടെന്ന് ഖാർഗെ മുന്നറിയിപ്പ് നൽകി.
പാർലമെന്റിലെ സാന്നിധ്യത്തിന്റെ പ്രാധാന്യം

ബി.ജെ.പി.ക്കെതിരായ ദേശീയ പോരാട്ടത്തിൽ ഓരോ എം.പി.യുടെയും സാന്നിധ്യം നിർണായകമാണെന്ന് ഖാർഗെ വ്യക്തമാക്കി. സുധാകരനെപ്പോലുള്ള നേതാക്കൾ പാർലമെന്റിൽ തുടരണം എന്നതായിരുന്നു ഹൈക്കമാൻഡിന്റെ നിലപാട്.

ഇളവില്ലെന്ന രാഹുലിന്റെ കടുത്ത നിലപാട്

എം.പി.മാർക്ക് നിയമസഭാ മത്സരത്തിൽ ഇളവ് നൽകാനാകില്ലെന്ന് രാഹൂൽ ഗാന്ധി വ്യക്തമായി അറിയിച്ചു. ഒരാൾക്ക് ഇളവ് നൽകിയാൽ മറ്റുള്ളവർ പ്രതിഷേധിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

അടൂർ പ്രകാശ് ഉൾപ്പെടെയുള്ള പ്രത്യാഘാതങ്ങൾ

സുധാകരനെ അനുവദിച്ചാൽ അടൂർ പ്രകാശ് ഉൾപ്പെടെയുള്ള മറ്റ് എം.പി.മാരും സമാന ആവശ്യം ഉന്നയിക്കുമെന്ന് ഹൈക്കമാൻഡ് വിലയിരുത്തി. ഇത് കൂടുതൽ രാഷ്ട്രീയ അപകടങ്ങൾക്ക് വഴിവെക്കും.

സാമുദായിക സമ്മർദ്ദങ്ങൾക്ക് വഴങ്ങില്ല

ശിവഗിരി മഠം ഉൾപ്പെടെയുള്ള സംഘടനകളുടെ സമ്മർദ്ദം തള്ളിക്കളയണമെന്ന് ഹൈക്കമാൻഡ് തീരുമാനിച്ചു. പാർട്ടിയുടെ മതേതര സ്വഭാവം സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത ഖാർഗെ വിശദീകരിച്ചു.

അച്ചടക്ക ലംഘനത്തിന് വഴിയൊരുക്കില്ല

സമ്മർദ്ദം ചെലുത്തി സീറ്റ് നേടാമെന്ന സന്ദേശം പാർട്ടിയിൽ പടരുന്നത് അപകടകരമാണെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കി.

നേരിട്ടുള്ള കൂടിക്കാഴ്ച വാഗ്ദാനം

സുധാകരന്റെ ആശങ്കകൾ പരിഹരിക്കാൻ രാഹൂൽ ഗാന്ധിയും സോണിയ ഗാന്ധിയുമായും കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കാമെന്ന് ഖാർഗെ ഉറപ്പുനൽകി.

ഏ കെ ആന്റണിയുടെ വൈകാരിക ഇടപെടൽ

സുധാകരന്റെ ദീർഘകാല പാർട്ടി സേവനം ചൂണ്ടിക്കാട്ടി ആന്റണി നടത്തിയ അഭ്യർത്ഥന നിർണായകമായി.

ഇമേജ് സംരക്ഷണം നിർണായകം

‘വിമതൻ’ എന്ന ഇമേജ് ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് ഖാർഗെ സുധാകരനെ ബോധ്യപ്പെടുത്തി. ഒടുവിൽ “പാർട്ടി വലുത്, ഞാൻ ചെറുത്” എന്ന നിലപാടോടെ സുധാകരൻ പിന്മാറി

പാർട്ടി ഐക്യം മുൻനിർത്തി തീരുമാനം

ഈ നീക്കങ്ങളിലൂടെ കോൺഗ്രസ് ഹൈക്കമാൻഡ് പാർട്ടി ഐക്യം ഉറപ്പാക്കി. ദേശീയ രാഷ്ട്രീയ തന്ത്രവും സംഘടനാ നിയന്ത്രണവും സംരക്ഷിക്കാൻ ഈ ഇടപെടൽ നിർണായകമായതായി വിലയിരുത്തപ്പെടുന്നു.

കണ്ണൂരില്‍ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന.

0

 

മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകള്‍.

അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്റണി വിളിച്ച്‌ സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും എ.കെ. ആന്റണി മാധ്യമങ്ങളോടു പറഞ്ഞു.

കണ്ണൂർ കോർപറേഷൻ മുൻ മേയർ ടി.ഒ. മോഹനനെയാണ് കണ്ണൂരില്‍ സ്ഥാനാർഥിയായി പരിഗണിച്ചിരുന്നത്. നേരത്തെ സുധാകരനൊപ്പമായിരുന്ന വേണുഗോപാല്‍ സമീപകാലത്ത് വേണുഗോപാല്‍ ഗ്രൂപ്പിനൊപ്പമായിരുന്നു.

നിയമസഭാ തെരഞ്ഞെടുപ്പില്‍ തനിക്കും താൻ നിർദേശിക്കുന്നു ആളുകള്‍ക്കും സീറ്റ് നല്കാത്തതില്‍ കടുത്ത അമർഷത്തിലായിരുന്നു സുധാകരൻ. എംപിമാർ മത്സരിക്കേണ്ടന്ന ഹൈക്കമാൻഡിന്റെ കർശന തീരുമാനത്തിലാണ് കെ. സുധാകരന് സീറ്റ് നല്കേണ്ടന്ന് നേരത്തെ തീരുമാനിച്ചിരുന്നത്. കെ. സുധാകരന് സീറ്റ് കൊടുത്താല്‍ മറ്റ് എംപിമാർക്കും സീറ്റ് കൊടുക്കേണ്ടി വരുമെന്ന് സംസ്ഥാന നേതൃത്വം അറിയിച്ചതോടെ സുധാകരന് സീറ്റ് കൊടുക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു

ഡോ വന്ദനദാസ് കൊലപാതക കേസിൽ പ്രതികുറ്റക്കാരൻ:കോടതി

0

 

ഡോക്ടർ വന്ദനദാസ് കൊലപാതകക്കേസിൽ കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. പ്രതി സന്ദീപ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. 2025 ഫെബ്രുവരിയിലാണ് കേസിൽ വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ 70ലധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും കോടതിയിൽ ഹാജരാക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കുറ്റകൃത്യം തെളിയിക്കുന്നതിൽ നിർണായക തെളിവുകളായി മാറി.

2023 മെയ് 10 ന്, കേരളത്തിലെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ആശുപത്രി ഡ്യൂട്ടിയിലിരിക്കെ 22 വയസ്സുള്ള ഡോക്ടർ വന്ദന ദാസിനെ മാരകമായി കുത്തേറ്റു. കൊല്ലത്തെ പൂയപ്പള്ളിയിൽ നിന്നുള്ള 42 വയസ്സുള്ള ഒരു സ്കൂൾ അധ്യാപകനാണ് അക്രമിയെന്ന് തിരിച്ചറിഞ്ഞു. വന്ദന ദാസിന്റെ കൊലപാതകം കേരളത്തിലെ ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഷം ജനിപ്പിച്ചു, ആരോഗ്യ പ്രവർത്തകർക്കെതിരെ അക്രമാസക്തമായ പ്രവൃത്തികൾ ചെയ്യുന്നവർക്കെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

സ്ഥാനാർത്ഥിയാക്കുവാൻ ആർക്കും ഉറപ്പ് കൊടുത്തീട്ടില്ലെന്ന് വി ഡി സതീശൻ

0

അവസാന തീരുമാനം കോൺഗ്രസ് ഹൈക്കമാണ്ടിന്റേത്കെ സുധാകരനെ അനുനയിപ്പിക്കുവാൻ തീവ്രശ്രമം തുടരുന്നു

കണ്ണൂരും തിരുവനന്തപുരവും ഒഴിച്ചിട്ടാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. പത്തനംതിട്ടയില്‍ ഒരു മണ്ഡലത്തിലും സ്ഥാനാർഥിയെ പ്രഖ്യാപിച്ചില്ല. തിരുവനന്തപുരം ജില്ലയില്‍ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. പെരുമ്പാവൂർ, തൃപ്പൂണിത്തുറ, അമ്പലപ്പുഴ തുടങ്ങിയ സീറ്റുകളില്‍ സ്ഥാനാർഥികളില്‍ തീരുമാനമായില്ല.

സ്ഥാനാര്‍ഥിയാക്കാമെന്ന് ആര്‍ക്കും ഉറപ്പ് കൊടുത്തിട്ടില്ലെന്നും സ്ഥാനാര്‍ഥിയെ പാര്‍ട്ടിയാണ് തീരുമാനിക്കുകയെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ വ്യക്തമാക്കി.

‘കെ. സുധാകരന് ഉറപ്പുകൊടുക്കാന്‍ അത്ര വലിയ നേതാവല്ലല്ലോ ഞാന്‍. അവരവര്‍ തീരുമാനിക്കുന്നതല്ല മത്സരിക്കുന്ന കാര്യം. പാര്‍ട്ടിയാണ് തീരുമാനിക്കുന്നത്. ആരും സ്വയം സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. അതിനപ്പുറം ആരും പോകേണ്ട. എംപിമാര്‍ മത്സരിക്കുന്ന കാര്യം ഹൈക്കമാന്‍ഡ് തീരുമാനിക്കും. ഞങ്ങള്‍ക്ക് അതിന് അധികാരമില്ല. താനല്ല ഫേസ്ബുക്ക് പോസ്റ്റിട്ടതെന്നാണ് ഇന്നലെ സുധാകരന്‍ എന്നോട് പറഞ്ഞത്. ഇന്ന് മാറ്റിപ്പറഞ്ഞത് എന്താണെന്ന് അറിയില്ല’ -സതീശന്‍ പറഞ്ഞു.

നിയമസഭാ ഇലക്ഷൻ: കോൺഗ്രസ്സ് 55 സീറ്റുകളിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു.

0

രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന്; കണ്ണൂർ അടക്കമുള്ള സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു.

എം പി മാർ മത്സരിക്കേണ്ടതില്ലെന്ന് ഹൈക്കമാണ്ട്.

കെ സുധാകരൻ ഇന്ന് ഡൽഹിയിൽ
പത്രസമ്മേളനം നടത്തിയേക്കും.

കേരള നിയമസഭാ തിരഞ്ഞെടുപ്പിനെ മുന്നിൽ കണ്ടുകൊണ്ട് കോൺഗ്രസ്സ് രണ്ടാംഘട്ട സ്ഥാനാർത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കാനൊരുങ്ങുന്നു. ഡൽഹിയിൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്ന സാഹചര്യത്തിലാണ് നിർണായക തീരുമാനം പ്രതീക്ഷിക്കുന്നത്.

ഇതിനുമുമ്പ് പ്രഖ്യാപിച്ച 55 സീറ്റുകൾക്ക് പുറമെ ഇനി 37 മണ്ഡലങ്ങളിലേക്കാണ് സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. ഈ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെ ഒറ്റപ്പട്ടികയായി പ്രഖ്യാപിക്കാനാണ് പാർട്ടി ശ്രമിക്കുന്നത്.

കണ്ണൂർ, കോന്നി, പെരുമ്പാവൂർ എന്നീ പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണയം ഇപ്പോഴും നീളുകയാണ്. കണ്ണൂരിൽ കെ സുധാകരൻ മത്സരിക്കണമെന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോൾ, എംപിമാർ മത്സരിക്കരുതെന്നതാണ് ഹൈക്കമാൻഡ് നിലപാട്. കോന്നിയിൽ അടൂർ പ്രകാശ് മത്സരിക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎയായ എൽദോസ് കുന്നപ്പള്ളിക്കെതിരായ ലൈംഗിക പീഡനപരാതി പാർട്ടിക്ക് തിരിച്ചടിയായിട്ടുണ്ട്. കേസ് കോടതിയിൽ പരിഗണനയിലുള്ളതിനാൽ അദ്ദേഹത്തിന് വീണ്ടും ടിക്കറ്റ് നൽകുന്നതിൽ പാർട്ടി ജാഗ്രത പുലർത്തുകയാണ്.

ഇതിനിടെ കണ്ണൂരിൽ സുധാകരനെ അനുകൂലിച്ച് പ്രവർത്തകർ പ്രതിഷേധം ശക്തമാക്കി. പാർട്ടി നേതൃത്വത്തിന്റെ അനുനയ ശ്രമങ്ങൾ തുടരുന്നതിനിടെ സുധാകരൻ നിലപാട് മാറ്റാൻ തയ്യാറല്ലെന്ന സൂചനകളാണ്. അദ്ദേഹം ഇന്ന് മാധ്യമങ്ങളെ കാണാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കിയിരിക്കെ കോൺഗ്രസിനുള്ളിലെ സമ്മർദ്ദവും അന്തർഘടക തർക്കങ്ങളും ശക്തമാകുന്ന സാഹചര്യമാണ് രൂപപ്പെട്ടിരിക്കുന്നത്.

മംഗലപുരത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം നാളെ ഉദ്ഘാടനം; സഞ്ജു സാംസണിന് പ്രത്യേക ആദരം

0

 

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം മുല്ലശ്ശേരിയിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ (കെ.സി.എ) നിർമ്മിച്ച പുതിയ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16ന് വൈകിട്ട് ആറിന് ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി പിണറായി വിജയൻ സ്റ്റേഡിയം കായികലോകത്തിന് സമർപ്പിക്കും.

ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്ന മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണിനെ ആദരിക്കും. ടി20 ക്രിക്കറ്റ് ലോകകപ്പിൽ ഇന്ത്യയുടെ വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ച താരത്തിനാണ് കെ.സി.എയുടെ സ്നേഹാദരം നൽകുന്നത്. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും ആദരവിന്റെ ചടങ്ങ് നടക്കുക.

ഉദ്ഘാടനച്ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ, വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി, ഭക്ഷ്യ–സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ, എം.എൽ.എമാരായ വി. ശശി, കടകംപള്ളി സുരേന്ദ്രൻ തുടങ്ങിയവർ പങ്കെടുക്കും.

പത്തേക്കർ ഭൂമിയിൽ ഏകദേശം 45 കോടി രൂപ ചെലവഴിച്ച് നിർമ്മിച്ച സ്റ്റേഡിയത്തിൽ അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, ആധുനിക സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. രാത്രികാല മത്സരങ്ങൾക്കായി സജ്ജീകരിച്ച അത്യാധുനിക എൽ.ഇ.ഡി ഫ്ലഡ്‌ലൈറ്റ് സംവിധാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിക്കും.

കേരളത്തിലെ ക്രിക്കറ്റ് അടിസ്ഥാന സൗകര്യ വികസനത്തിന് പുതിയ ചുവടുവെപ്പായാണ് മംഗലപുരം സ്റ്റേഡിയത്തിന്റെ ഉദ്ഘാടനം വിലയിരുത്തപ്പെടുന്നത്

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താ സമ്മേളനം നാല് മണിക്ക്

0

 

ന്യൂഡൽഹി: കേരളം ഉൾപ്പെടെ നാല് സംസ്ഥാനങ്ങളിലെയും ഒരു കേന്ദ്രഭരണ പ്രദേശത്തേയും നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് (മാർച്ച് 15) കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും. ഉച്ചയ്ക്ക് ശേഷം നാല് മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ പ്രഖ്യാപിക്കുക.

കേരളത്തിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, പശ്ചിമ ബംഗാൾ, അസം എന്നീ സംസ്ഥാനങ്ങളിലാണ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ നിയമസഭകളുടെ കാലാവധി മെയ്, ജൂൺ മാസങ്ങളിൽ വിവിധ തീയതികളിലായി അവസാനിക്കാനിരിക്കുകയാണ്. അസം നിയമസഭയുടെ കാലാവധി മെയ് 20ന് അവസാനിക്കും. കേരള നിയമസഭയുടെ കാലാവധി മെയ് 23നും തമിഴ്‌നാട് നിയമസഭയുടെ കാലാവധി മെയ് 10നും പശ്ചിമ ബംഗാൾ നിയമസഭയുടെ കാലാവധി മെയ് 7നും അവസാനിക്കാനാണ് നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിൽ ഏപ്രിൽ മാസത്തിൽ തന്നെ തെരഞ്ഞെടുപ്പ് നടത്താനാണ് സാധ്യത. വിഷു ഉൾപ്പെടെയുള്ള ഉത്സവങ്ങളും മറ്റ് സാഹചര്യങ്ങളും പരിഗണിച്ചായിരിക്കും തെരഞ്ഞെടുപ്പ് തീയതി നിശ്ചയിക്കുക എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിരിക്കുന്നത്. മെയ് അഞ്ചിന് മുൻപ് വോട്ടെണ്ണൽ പൂർത്തിയാക്കുന്ന തരത്തിലാണ് തെരഞ്ഞെടുപ്പ് ഷെഡ്യൂൾ തയ്യാറാക്കുന്നതെന്ന് സൂചനയുണ്ട്.

കഴിഞ്ഞ തവണ എട്ട് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടന്ന പശ്ചിമ ബംഗാളിൽ ഇത്തവണ രണ്ടോ മൂന്നോ ഘട്ടങ്ങളിലായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കണമെന്ന ആവശ്യം രാഷ്ട്രീയ പാർട്ടികൾ മുന്നോട്ട് വെച്ചിട്ടുണ്ട്.

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്‌കരണത്തിന്റെ ഭാഗമായി നാല് സംസ്ഥാനങ്ങളുടെയും പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെയും അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.

വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങൾ പശ്ചിമ ബംഗാൾ സന്ദർശിച്ചിരുന്നു. തുടർന്ന് മാർച്ച് 10ന് അവർ ഡൽഹിയിലേക്ക് മടങ്ങി. കേരളം, അസം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും നേരത്തെ തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘം അവലോകനം നടത്തിയിരുന്നു.

പാർട്ടി വിട്ട ജിസുധാകരനെതിരെ പ്രതിരോധം തീർത്ത് പ്രതികാരം

0

ജി.സുധാകരനെതിരെ ശക്തമായ പ്രതിരോധംതീർക്കാൻ സിപിഎം തീരുമാനം. സുധാകരനെ പിന്തുണക്കുന്നവർക്കെതിരെ കർശന നടപടിയെക്കും. പാർട്ടി മെമ്പർമാരാണെങ്കിൽ പുറത്താക്കും. സുധാകരനെതിരെ താഴേതട്ടിൽവരെ പ്രതിരോധം തീർക്കാനാണ് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനിച്ചത്.

സിപിഎം അമ്പലപ്പുഴ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈകിട്ട് റാലി സംഘടിപ്പിച്ചിട്ടുണ്ട്. പാർട്ടിയാണ് വലുത്. വ്യക്തികൾ പോയതുകൊണ്ട് പാർട്ടിക്ക് ഒന്നും സംഭവിക്കില്ല. പാർട്ടിക്കൊപ്പം നിൽക്കുമെന്നാണ് റാലിയിൽ പങ്കെടുക്കുന്നവർ പറയുന്നത്.

അനുമതിയില്ലെങ്കിൽ ദൽഹിയിലേക്കില്ലെന്ന്: കണ്ണൂരിൽ മത്സരിക്കാനുറച്ച് മുൻ കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ

0

 

ഹൈക്കമാൻഡ് ഡല്‍ഹിയിലേക്കു വിളിപ്പിച്ചെങ്കിലും പോകേണ്ടതില്ലെന്നാണ് നിലവിലെ തീരുമാനം. തിങ്കളാഴ്ചയാണ് സുധാകരുമായി കൂടിക്കാഴ്ച നടത്താമെന്ന് ഹൈക്കമാൻഡ് അറിയിച്ചിരുന്നത്.
കണ്ണൂർ സീറ്റ് നല്‍കാമെന്ന് തനിക്കു നേരത്തെ ഉറപ്പ് തന്നിട്ടുള്ളതാണ്. അതില്‍നിന്ന് പിന്നോട്ടില്ല.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ സുധാകരനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അനുകൂല നിലപാടല്ല.

കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് മാറ്റുമ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ സ്ഥാനാർഥിയാക്കാമെന്ന് രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതിന്റെ പേരിലാണ് ഇപ്പോള്‍ സുധാകരൻ വാശി വിടാതെ നില്‍ക്കുന്നത്. സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി മനസിലാക്കി നിയമസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് സുധാകരനോടു ഹൈക്കമാൻഡ് ആവശ്യപ്പെട്ടേക്കും. സുധാകരനു സീറ്റ് കൊടുത്താല്‍ മറ്റു ചില എംപിമാരും സീറ്റ് വേണമെന്ന് ആവശ്യപ്പെടും. എംപിമാർ ഒന്നടങ്കം നിയമസഭയിലേക്കു മത്സരിച്ചാല്‍ അത് വോട്ടർമാർക്കിടയില്‍ പ്രതികൂല വികാരം ഉണ്ടാക്കും. ഇക്കാര്യങ്ങള്‍ പറഞ്ഞുകൊണ്ട് സുധാകരനെ അനുനയിപ്പിക്കാനാകും ഹൈക്കമാൻഡ് ശ്രമിക്കുക

പാചകവാതക വിതരണം ഉറപ്പാക്കാൻ ‘വാർ റൂം’; കരിഞ്ചന്ത തടയാൻ കർശന പരിശോധന

0

 

സംസ്ഥാനത്ത് പാചകവാതക (LPG) ലഭ്യത ഉറപ്പാക്കുകയും വിതരണം കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുന്നതിനായി സിവിൽ സപ്ലൈസ് കമ്മീഷണറേറ്റിൽ പ്രത്യേക ‘വാർ റൂം’ പ്രവർത്തനം ആരംഭിച്ചു. ഗാർഹികവും വാണിജ്യവുമായ മേഖലകളിൽ LPG ചരക്കുനീക്കം തടസ്സപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിൽ മുൻകരുതൽ നടപടിയായാണ് ഈ സംവിധാനം ആരംഭിച്ചത്.

യുദ്ധസാഹചര്യം തുടരുന്നതിനാൽ LPG ഇറക്കുമതിയിലും വിതരണത്തിലും കേന്ദ്ര സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായതിനാൽ വാണിജ്യ ആവശ്യങ്ങൾക്ക് ആവശ്യമായ സിലിണ്ടറുകളുടെ വിതരണത്തിൽ ഇളവ് നൽകണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി G. R. Anil കേന്ദ്ര പെട്രോളിയം മന്ത്രി *Hardeep Singh Puri*യ്ക്ക് കത്തയച്ചു. ആശുപത്രികൾ, സ്കൂളുകൾ, അനാഥാലയങ്ങൾ, ഹോട്ടലുകൾ തുടങ്ങിയ അത്യാവശ്യ മേഖലകൾക്ക് മുൻഗണന നൽകണമെന്നാണ് സംസ്ഥാനത്തിന്റെ പ്രധാന ആവശ്യം.

LPG വിതരണവും സ്റ്റോക്കും നിരീക്ഷിക്കാൻ ഐടി മിഷന്റെ സഹായത്തോടെ പ്രത്യേക ഡാഷ്ബോർഡ് സംവിധാനം സജ്ജമാക്കും. ഇത് പ്രവർത്തനക്ഷമമാകുന്നതുവരെ ഗ്യാസ് ഏജൻസികളുടെ സ്റ്റോക്ക് വിവരങ്ങൾ ഗൂഗിൾ ഷീറ്റ് വഴി ശേഖരിക്കാൻ ഓയിൽ കമ്പനികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. എല്ലാ ദിവസവും രാവിലെ 11 മണിക്ക് മുമ്പായി സ്റ്റോക്ക് വിവരങ്ങൾ ജില്ലാ ഭരണകൂടത്തിനും പൊതുവിതരണ വകുപ്പിനും കൈമാറണം.

ഇതിനിടെ പാചകവാതക ക്ഷാമം മുതലെടുത്ത് നടക്കുന്ന കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ കർശന പരിശോധനകൾക്ക് സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. വാണിജ്യ സ്ഥാപനങ്ങളിൽ ആവശ്യത്തിനുമീതെ, അഥവാ അഞ്ചിൽ കൂടുതൽ സിലിണ്ടറുകൾ ശേഖരിച്ചുവെക്കാൻ പാടില്ല. ഗാർഹിക സിലിണ്ടറുകൾ വാണിജ്യ ആവശ്യങ്ങൾക്കായി ദുരുപയോഗം ചെയ്യുന്നത് കണ്ടെത്തിയാൽ Essential Commodities Act, 1955 പ്രകാരം കർശന നടപടി സ്വീകരിക്കും.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇതിനോടകം പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. *Kottayamയും **Thiruvananthapuram*ഉം ഉൾപ്പെടെയുള്ള ജില്ലകളിൽ അനധികൃതമായി സൂക്ഷിച്ച സിലിണ്ടറുകൾ പിടിച്ചെടുത്തതായി അധികൃതർ അറിയിച്ചു.

പാചകവാതക വിതരണത്തിലെ അനിശ്ചിതത്വം സാധാരണക്കാരെ ബാധിക്കാതിരിക്കാനായി സർക്കാർ സംവിധാനങ്ങൾ 24 മണിക്കൂറും ജാഗ്രത പാലിക്കുമെന്ന് സിവിൽ സപ്ലൈസ് വകുപ്പ് വ്യക്തമാക്കി.