Wednesday, September 16, 2026
HomeUncategorizedതിരുവല്ല ഇരവിപേരൂരിൽസുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിലായി

തിരുവല്ല ഇരവിപേരൂരിൽസുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ടു കൊന്ന കേസിൽ രണ്ടുപേർ റിമാൻഡിലായി

തിരുവല്ല ഇരവിപേരൂരിൽ ഒപ്പമിരുന്ന് മദ്യപിച്ച സുഹൃത്തിനെ കിണറ്റിൽ തള്ളിയിട്ട് കൊന്ന കേസിൽ രണ്ടുപേരെ തിരുവല്ല പോലീസ് അറസ്റ്റ് ചെയ്തു.തിരുവല്ല ഇരവിപേരൂർ ചിറയിൽ പടി എന്ന സ്ഥലത്ത് കുടമലയിൽ വീട്ടിൽ ബാബു എന്ന് വിളിക്കുന്ന വൈശാഖ് ബാബു (29) , തിരുവല്ല ഇരവിപേരൂർ സ്വദേശി ചിറയിൽ വീട്ടിൽ ജോജു എന്നു വിളിക്കുന്ന ജോജു ജോൺ എബ്രഹാം (35) എന്നിവരാണ് തിരുവല്ല പോലീസിന്റെ പിടിയിലായത്. ഇവരോടൊപ്പം ഇരുന്ന് മദ്യപിച്ച തിരുവല്ല ഇരവിപേരൂർ സ്വദേശി കുളക്കാട്ടിൽ താഴെക്കാലായിൽ വീട്ടിൽ ജൂവൽ ജോൺ (35) എന്ന ചെറുപ്പക്കാരനെയാണ് വൈശാഖ് ബാബു ജോജുവിന്റെ വീട്ടിലെ കിണറ്റിൽ തള്ളിയിട്ടത്.
ഞായറാഴ്ച രാവിലെ 11 ഓടെയാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. സുഹൃത്തുക്കളായ മൂന്നുപേരും ജോജുവിന്റെ വീട്ടുമുറ്റത്ത് ഒന്നിച്ചിരുന്ന് മദ്യപിക്കുകയായിരുന്നു തുടർന്ന് ഇവർ തമ്മിൽ പിടിവലിയും അടിപിടിയും ഉണ്ടായി വൈശാഖ് ജോജുവിനെയും ജുവലിനെയും പിടിവലിക്കിടെ കിണറ്റിലേക്ക് തള്ളിയിട്ടു. തുടർന്ന് ഒരു ഓട്ടോറിക്ഷയിൽ വൈശാഖ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാരാണ് ജോജുവിനെ കിണറ്റിൽ നിന്ന് രക്ഷപ്പെടുത്തിയത്. എന്നാൽ കിണറ്റിൽ വീണു കിടന്ന ജുവൽ ജോണിനെ രക്ഷപ്പെടുത്താൻ ശ്രമിക്കാതെ ഓടിക്കൂടിയ നാട്ടുകാരെ ജോജു തെറ്റിദ്ധരിപ്പിച്ചു. സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട വൈശാഖ് ബാബുവിനെയും ജോജുവിനെയും തിരുവല്ല പോലീസ് ഞായറാഴ്ച രണ്ടരയോടെ പിടികൂടിയിരുന്നു. തിരുവല്ല സർക്കിൾ ഇൻസ്പെക്ടർ കെ എസ് ഗോപകുമാർ , സബ് ഇൻസ്പെക്ടർ റിയാസ് റഹീം , എ എസ് ഐ ജയകുമാർ , സീനിയർ സിവിൽ പോലീസ് ഉദ്യോഗസ്ഥരായ ദീപു , പുഷ്പദാസ് , സി പി ഒ മാരായ വിമൽ, സുദീപ് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.അസ്വാഭാവിക ഭരണത്തിന് ആണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തിരുന്നത്. പിന്നീട് ഇത് കുറ്റകരമായ നരഹത്യ ആക്കി മാറ്റുകയും ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയും ആയിരുന്നു. തിരുവല്ല ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments