Wednesday, September 16, 2026
HomeUncategorizedകടമ്മനിട്ടയിൽ യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

കടമ്മനിട്ടയിൽ യുവാവിനെ കാറിലെത്തി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ

കടമ്മനിട്ട അന്ത്യാളൻകാവ് കഴിഞ്ഞ 19 ന് രാത്രി 9.15 ന് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന അന്ത്യാളൻകാവ് സ്വദേശിയായ യുവാവിനെ ഒരു വെള്ള വാഗണർ കാറിൽ എത്തി , കാറിൽ ഇരുന്നുകൊണ്ട് വെട്ടി വീഴ്ത്തുകയും , വെട്ടുകൊണ്ട് തറയിൽ വീണ യുവാവിനെ കാറിൽ നിന്നിറങ്ങിയ അഞ്ചംഗ സംഘം മാരകായുധങ്ങൾ കൊണ്ട് വെട്ടി പരിക്കേൽപ്പിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ രണ്ടുപേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിനുശേഷം പ്രതികൾ ആക്രമണത്തിനിരയായ യുവാവിന്റെ രണ്ട് മൊബൈൽ ഫോണുകളും 20,000 രൂപയും കവർന്നെടുക്കുകയും ചെയ്തിരുന്നു.
ആറന്മുള നാരങ്ങാനം കടമ്മനിട്ട എന്ന സ്ഥലത്ത് തലക്കോട്ട് വഴിത്താനത്ത് വീട്ടിൽ റെജി ജോർജ് (39) , തിരുവനന്തപുരം മലയിൻകീഴ് സ്വദേശി മേപ്രക്കുഴി വടക്കേതിൽ വീട്ടിൽ രാജേന്ദ്രൻ മകൻ സുനിൽ ഗുപ്ത (45) എന്നിവരെയാണ് ആറന്മുള പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട സംഘത്തെക്കുറിച്ച് പ്രാഥമികമായി ഒരു വിവരവും ലഭ്യമായിരുന്നില്ല. ആക്രമണത്തിന് ഇരയായ യുവാവിനും പ്രതികളെ കുറിച്ച് കാര്യമായ സൂചന ഒന്നുമില്ലായിരുന്നു. ശ്രമകരമായ അന്വേഷണത്തിനൊടുവിൽ റെജി ജോർജിനെ ഏഴംകുളം കോട്ടമുകൾ എന്ന സ്ഥലത്തുനിന്നും , സുനിൽ ഗുപ്ത എന്നയാളെ ഏഴംകുളത്തു നിന്നും ആണ് ആറന്മുള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.കേസിലെ ഒന്നാംപ്രതി റെജി ജോർജ് തിരുവനന്തപുരം ആലപ്പുഴ എറണാകുളം പത്തനംതിട്ട ജില്ലകളിലായി കൊലപാതകം മോഷണം പിടിച്ചുപറി ഉൾപ്പെടെ എട്ട് ക്രിമിനൽ കേസുകളിലും , സുനിൽ ഗുപ്ത കോഴിക്കോട് തിരുവനന്തപുരം ആലപ്പുഴ പത്തനംതിട്ട ജില്ലകളിലായി മോഷണം പിടിച്ചുപറി കൊലപാതകശ്രമം ഉൾപ്പെടെ 17 ക്രിമിനൽ കേസുകളിലും പ്രതിയാണെന്ന് ആറന്മുള സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു.
ആറന്മുള സർക്കിൾ ഇൻസ്പെക്ടർ രാകേഷ് കുമാർ എം ആർ , എസ് ഐ ഉണ്ണികൃഷ്ണൻ എസ് സി പി ഒ അമീഷ് സി പി ഒ മാരായ വിഷ്ണു കെ എസ്, ഹിദായത്തുള്ള , ആറന്മുളയിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥൻ തിലകൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ രണ്ട് പ്രതികളെയും റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments