ട്രെയിലർ ലോറികളിൽ നിന്നും പാർട്സുകൾ മോഷ്ടിച്ച് കടത്തിയ ചിറ്റാർ സീതത്തോട് ഗുരുനാഥൻ മണ്ണ് എന്ന സ്ഥലത്ത് താമരശ്ശേരിയിൽ വീട്ടിൽ വിവേക് ടി പി (29) , ചിറ്റാർ സീതത്തോട് 86 മൂട്ടപ്പടി എന്ന സ്ഥലത്ത് നല്ലാനിക്കുന്നത് വീട്ടിൽ നസീം നാസർ (21), ചിറ്റാർ സീസത്തോട് മൂന്നു കല്ല് കോർട്ട് പടി എന്ന സ്ഥലത്ത് ചേത്തയ്ക്ക പറമ്പിൽ വീട്ടിൽ താജുദ്ദീൻ മകൻ ആഷി എന്ന് വിളിക്കുന്ന ഹാഷിം (26) എന്നിവരെയാണ് ചിറ്റാർ പോലീസ് അറസ്റ്റ് ചെയ്തത്. നാഷണൽ ഹൈവേ ജോലികളുടെ കരാർ എടുത്തിരുന്ന ആലപ്പുഴ പാതിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന അക്വാ ജിനോ ട്രേഡിങ് കമ്പനിയുടെ വക ട്രെയിലർ ലോറികളുടെ ബാറ്ററികൾ , ടയറുകൾ ഡിസ്കുകൾ എന്നിവ ഉൾപ്പെടെ 2,10,000 രൂപ വിലവരുന്ന പാർട്സുകളാണ് ഇവർ മോഷ്ടിച്ച് കടത്തിയത്. ഇവർ മൂന്നുപേരും ഇതേ കമ്പനിയിലെ ജോലിക്കാരാണ്.
മെയ് ഒന്നിനും ജൂൺ എട്ടിനും ഇടയിലുള്ള സമയത്താണ് ഇവർ ലോറികളുടെ പാർട്സുകൾ ഊരി മാറ്റി കടത്തിയത്. കമ്പനിയുടെ സൈറ്റ് മാനേജരായ രാജീവ് വിജയൻ ജൂൺ 20 ന് ചിറ്റാർ പോലീസിൽ പരാതി നൽകുകയും കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു. തുടർന്ന് പരിസരത്തെ സിസിടിവി ദൃശ്യങ്ങളുടെയും , മറ്റ് ശാസ്ത്രീയ തെളിവുകളുടെയും അടിസ്ഥാനത്തിൽ പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവർക്കായി അന്വേഷണം നടത്തി വരികയായിരുന്നു.വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിൽ രണ്ടാം പ്രതി നെസീമിനെയും മൂന്നാം പ്രതി ഹാഷിമിനെയും മൂന്നു കല്ല് എന്ന സ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുകയും , ഒന്നാം പ്രതിയായ വിവേകിനെ തിരുവനന്തപുരത്തുനിന്നും അറസ്റ്റ് ചെയ്യുകയും ചെയ്തു.
കേസിലെ ഒന്നാം പ്രതിയായ വിവേക് ചിറ്റാർ പോലീസ് സ്റ്റേഷനിലെ മറ്റ് മൂന്ന് ക്രിമിനൽ കേസുകളിലും പ്രതിയാണ് എന്ന് പോലീസ് അറിയിച്ചു.
ചിറ്റാർ ഇൻസ്പെക്ടർ എസ് എച്ച് ഒ അനീസ് എ , സബ് ഇൻസ്പെക്ടർമാരായ മനോജ് കുമാർ പി പി, അനിൽകുമാർ ബി , പോലീസ് ഉദ്യോഗസ്ഥരായ സുജിത്ത്, പ്രവീൺ , പ്രകാശ് , പ്രണവ് , സുമേഷ് , അഖിൽജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു
ലോറികളിലെ ബാറ്ററിയും ടയറുമടക്കം 2,10,000/-രൂപയുടെ സാധനങ്ങൾ മോഷ്ടിച്ച മൂന്നുപേർ അറസ്റ്റിൽ
RELATED ARTICLES

