ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ന്റെ നിർദ്ദേശാനുസരണം ജില്ലയിലെ 220 ലധികം കേന്ദ്രങ്ങളിൽ പരിശോധന നടത്തി ജില്ലാ പോലീസ് . ഓപ്പറേഷൻ തൂഫാൻ (നാർക്കോ ഹണ്ട് ) പദ്ധതിയുടെ ഭാഗമായി അന്യസംസ്ഥാന തൊഴിലാളികൾ കൂടുതലായി താമസിക്കുന്ന സ്ഥലങ്ങൾ , അന്യസംസ്ഥാന തൊഴിലാളികൾ ജോലിയെടുക്കുന്ന സ്ഥാപനങ്ങൾ, കൂടാതെ ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക നിർദ്ദേശാനുസരണം ജില്ലാ രഹസ്യാന്വേഷണ വിഭാഗം തയ്യാറാക്കിയ ലിസ്റ്റ് അനുസരിച്ചുള്ള ‘ ഹോട്ട് സ്പോട്ടുകൾ ‘ , കൂടാതെ ജില്ലയിലെ ലോഡ്ജുകൾ , ഹോട്ടലുകൾ , മറ്റ് സംശയാസ്പദമായ സ്ഥലങ്ങൾ എന്നിവിടങ്ങളിലെല്ലാം പരിശോധന നടത്തി. വിവിധ ഇടങ്ങളിൽ നിന്നായി കഞ്ചാവ് , എം ഡി എം എ ഉൾപ്പെടെ നിരോധിത പുകയില ഉൽപ്പന്നങ്ങൾ എന്നിവയും പിടിച്ചെടുത്തു. കർശനമായ പരിശോധനകൾ രാത്രിയും പകലും ഉണ്ടാകുമെന്നും , അറസ്റ്റിലാകുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
പെരുമ്പെട്ടി , അടൂർ എന്നിവിടങ്ങളിൽ എംഡിഎംഎ പിടിച്ചെടുത്തതിലേക്ക് ഓരോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.പരിശോധനയിൽ കഞ്ചാവ് കൈവശം വെച്ചതിന്
പന്തളം , തിരുവല്ല ആറ് കേസുകളും
ഏനാത്ത് മൂന്നു കേസുകളും , പത്തനംതിട്ട , കീഴ്വായ്പൂർ , കോയിപ്പുറം , കൊടുമൺ എന്നീ സ്റ്റേഷനുകളിൽ രണ്ട് കേസ് വീതവും , അടൂർ , ഇലവുംതിട്ട , പെരുനാട് , ചിറ്റാർ , റാന്നി എന്നിവിടങ്ങളിൽ ഓരോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്.

