
കല്ലുപ്പാറയിൽ 23 ലക്ഷത്തോളം രൂപയുടെ കവർച്ച നടത്തിയ മോഷ്ടാവിനെ ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തു
കല്ലൂപ്പാറ പുതുശ്ശേരി എന്ന സ്ഥലത്ത് മാർച്ച് മാസം പതിനേഴാം തീയതി നടന്ന മോഷണത്തിലാണ് ഇപ്പോൾ അറസ്റ്റ് ഉണ്ടായിരിക്കുന്നത് . തിരുവല്ല തുകലശ്ശേരി സ്വദേശി കുളക്കാട് എന്ന സ്ഥലത്ത് ദർശന ഹൗസിൽ സ്റ്റാൻ വർഗീസ് (30) നെ ആണ് കീഴ്വായ്പൂർ പോലീസ് സംഘം ഈരാറ്റുപേട്ടയിൽ നിന്നും അറസ്റ്റ് ചെയ്തത്. കല്ലൂപ്പാറ പുതുശ്ശേരി എന്ന സ്ഥലത്തെ വീട്ടിൽ നിന്നും 22,62,000 രൂപ വില വരുന്ന സ്വർണവും കൂടാതെ, ക്യാമറയും ഇലക്ട്രോണിക് സാധനങ്ങളും ഉൾപ്പെടെ 22,92,500 രൂപയുടെ സാധനങ്ങളാണ് ഇയാൾ കവർന്നത് . മോഷണത്തെ തുടർന്ന് മാർച്ച് 19 ആം തീയതി കേസ് രജിസ്റ്റർ ചെയ്ത കീഴ്വായ്പൂർ പോലീസ് സംഭവസ്ഥലത്തെയും സമീപപ്രദേശങ്ങളിലും നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതിയെ കുറിച്ചുള്ള സൂചനകൾ ലഭിച്ച പോലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. തുടർന്നാണ് ഈരാറ്റുപേട്ട പോലീസിന്റെ കൂടി സഹായത്തോടെ ഈരാറ്റുപേട്ടയിൽ നിന്നും ഇയാളെ അറസ്റ്റ് ചെയ്തത്. കീഴ്വായ്പൂർ ഇൻസ്പെക്ടർ എസ് എച്ച് ഒ അജീബ് ഇ , Si എസ് ഐ മാരായ അനീഷ് റ്റി , ഷാൻ എൻഎസ്
സി പി ഒ മാരായ വിഷ്ണുദേവ് ,
പ്രദീപ് , സന്തോഷ് , ശരത്ബാൽ , ശ്യാം പ്രസാദ് , ഹരികൃഷ്ണൻ എന്നിവർ അടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്
ഇപ്പോൾ അറസ്റ്റിലായ സ്റ്റാൻ വർഗീസ് തിരുവല്ല പോലീസ് സ്റ്റേഷനിലെ മോഷണം കൊലപാതകശ്രമം ഉൾപ്പെടെ ഏഴോളം കേസുകളിലും , കൂടാതെ കോയിപ്പുറം അങ്കമാലി ചെങ്ങന്നൂർ ഈരാറ്റുപേട്ട മുതലായ സ്റ്റേഷനുകളിലെയും മോഷണം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകൾ ഉൾപ്പെടെ 15 ഓളം കേസുകളിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രതിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സംഭവസ്ഥലത്ത് ഉൾപ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്നും കവർന്ന സ്വർണ്ണം ഉൾപ്പെടെ കണ്ടെത്തേണ്ടതായിട്ടുണ്ട് എന്നും കീഴിവായ്പൂർ എസ് എച്ച് ഒപറഞ്ഞു

